ലണ്ടൻ : ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി വ്യാജ ഭൂപടം അവതരിപ്പിച്ച പാകിസ്ഥാന് ‘പണി’കൊടുത്ത് സൗദി അറേബ്യ. പാക് അധിനിവേശ കശ്മീർ, ഗിൽജിത്ത്-ബാൾട്ടിസ്ഥാൻ എന്നീ പ്രദേശങ്ങൾ പാകിസ്ഥാന്റെ ഭൂപടത്തിൽ നിന്നും സൗദി അറേബ്യ നീക്കം ചെയ്തതായി പാക് അധിനിവേശ കശ്മീർ ആക്ടിവിസ്റ്റ് അംജദ് അയൂബ് മിർസ അറിയിച്ചു.
ഇന്ത്യക്കുള്ള സൗദി അറേബ്യയുടെ ദീപാവലി സമ്മാനമാണിതെന്ന് അംജദ് ട്വിറ്ററിൽ കുറിച്ചു. സൗദിയിൽ നവംബർ 21,22 ദിവസങ്ങളിൽ നടക്കാൻ പോകുന്ന ജി-20 ഉച്ചകോടിക്കു മുന്നോടിയായി സൗദി ഇരുപത് റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കിയിരുന്നു. ഈ നോട്ടിൽ ചിത്രീകരിച്ചിരിക്കുന്ന ലോകഭൂപടത്തിൽ പാകിസ്ഥാന്റെ ഭാഗമായി പാക് അധിനിവേശ കാശ്മീർ, ഗിൽജിത്ത്-ബാൾട്ടിസ്ഥാൻ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
ഈ നീക്കം പാകിസ്ഥാന് സൗദിയുടെ ഭാഗത്തു നിന്നുള്ള തിരിച്ചടിയാണെന്നും പുതിയ നയം സ്വീകരിക്കുന്നതിനുള്ള സൗദിയുടെ ആദ്യപടിയാണെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ആഗസ്റ്റിലാണ് ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം പാകിസ്ഥാൻ അവതരിപ്പിച്ചത്.
Discussion about this post