ധാക്ക : ബംഗ്ലാദേശിലെ ക്യുമില്ല നഗരത്തിലുള്ള ഹിന്ദുക്കളുടെ വീടുകൾ ഇസ്ലാം മതമൗലിക വാദികൾ തീ കൊളുത്തി നശിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് വീടുകൾ നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഇസ്ലാം ഭീകരവാദത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ പ്രശംസിച്ചു കൊണ്ട് ക്യുമില്ല നഗരത്തിലെ ഒരാൾ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്. ക്യുമില്ല നഗരത്തിലെ മുറാദ്നഗർ ഭാഗത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പർബോ ധൗറിലെ കിന്റർഗാർഡന്റെ ഹെഡ്മാസ്റ്റർ ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ബംഗ്‌റ ബസാർ പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജായ ഖമറൂസ്സമാൻ താലൂക്ദെർ വ്യക്തമാക്കി.
വീടുകൾക്കെതിരെ ആക്രമണമുണ്ടായതിനു പിന്നാലെ ക്യുമില്ലയുടെ ഡെപ്യൂട്ടി കമ്മീഷ്ണർ അബ്ദുൾ ഫസൽ മിറും സുപ്പീരിയണ്ടന്റ് ഓഫ് പോലീസ് സയിദ് നുറുൽ ഇസ്ലാമും സ്ഥലത്തെത്തി സ്ഥിഗതികൾ പരിശോധിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്. സംഭവത്തെ സംബന്ധിച്ച വിശദമായ അന്വേഷണം നടന്നു വരികയാണ്.
Discussion about this post