വാഷിങ്ങ്ടൺ : തന്റെ വൻ വിജയവുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി പ്രസ്താവന നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ഏറെ നിർണായക സംസ്ഥാനമായ ഫ്ലോറിഡയിൽ ട്രംപ് വിജയമുറപ്പിച്ചു കഴിഞ്ഞെന്നാണ് ലഭ്യമായ വിവരങ്ങൾ. ഇലക്ട്രൽ വോട്ടിൽ മുമ്പിൽ നിൽക്കുന്നത് ജോ ബൈഡനാണെങ്കിലും ട്രംപിനു സാധ്യതയേറുകയാണ്.
തുടക്കത്തിൽ ബൈഡന് അനുകൂലമായ ഫലങ്ങൾ പിന്നീട് മാറിമറിയുകയായിരുന്നു. ട്രംപ് തിരിച്ചു വരുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങിയതോടെ വാതുവെയ്പ്പ് കേന്ദ്രങ്ങൾ ട്രംപിനു അനുകൂലമായി തങ്ങളുടെ നിലപാട് മാറ്റി. നിലവിൽ 213 സീറ്റ് ട്രംപും 223 സീറ്റ് ബൈഡനുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ നിന്നും ജയിക്കാനാവശ്യമായ 270 -ലേക്ക് എത്തുകായെന്നത് ബൈഡന് എളുപ്പമല്ല.
അതേസമയം, സെനറ്റിലേക്കുള്ള മത്സരത്തിലും തുല്യശക്തികളായി ഇരു പാർട്ടികളും മുന്നേറുകയാണ്. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ജോ ബൈഡൻ വിജയിച്ചപ്പോൾ അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി, സൗത്ത് കരോലിന, വെസ്റ്റ് വെർജീനിയ എന്നിവിടങ്ങളിൽ ട്രംപ് വിജയിച്ചു.
Discussion about this post