വാഷിങ്ടൺ : പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ കനത്ത പോരാട്ടത്തിനൊടുവിൽ, ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ മുന്നിൽ. 538 അംഗ ഇലക്ടറൽ കോളേജിൽ 264 എണ്ണവും ഉറപ്പാക്കിയ ബൈഡൻ, മാന്ത്രിക സംഖ്യയായ 270 കടക്കുമെന്ന രീതിയിലാണ് ഫലങ്ങൾ. എന്നാൽ,കള്ളവോട്ടെന്ന ആരോപണവുമായി ട്രംപ് കോടതിയെ സമീപിച്ചുവെന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്നത്.
മൂന്നു സംസ്ഥാനങ്ങളിലാണ് ട്രംപ് കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. അവ യഥാക്രമം പെൻസിൽവേനിയ, മിഷിഗൺ, ജോർജിയ എന്നിവയാണ്. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ട്രംപ് പക്ഷം ആരോപിക്കുന്നത്. അടിയന്തര ഹർജിയുമായി ജോർജിയ കോടതിയെ സമീപിച്ച ട്രംപ്, പിന്നാലെ മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഹർജി നിൽക്കുകയായിരുന്നു. ജോ ബൈഡൻ ജയിച്ച വിസ്കോൺസിനിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ബൈഡൻ വിജയത്തോടടുക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
നെവാഡയിൽ 6 ഇലക്ടറൽ കോളേജ് അംഗങ്ങൾ ഉണ്ട്. ബൈഡന് ഇവിടെ ആധിപത്യം ഉണ്ടെങ്കിലും വോട്ടെണ്ണൽ ഇന്നു മാത്രമേ പുനരാരംഭിക്കൂ. ഇവിടെ കൂടി ജയിച്ചാൽ ജോ ബൈഡൻ തന്നെയായിരിക്കും പ്രസിഡന്റ്.
Discussion about this post