പത്തനംതിട്ട: ബിലിവേഴ്സ് ചർച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തിൽ സഭാ മാനേജർക്കെതിരെ സേവ് ബില്ലീവേഴ്‌സ് ഫോറം. സഭാ മാനേജറായ വൈദികൻ സിജോ പന്തപ്പള്ളിക്കെതിരെയാണ് സേവ് ബില്ലീവേഴ്‌സ് ഫോറം രംഗത്തു വന്നിട്ടുള്ളത്.
വിശ്വാസ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് നടത്തിപ്പുകാരിൽ നിന്നും ഉണ്ടായതെന്നും സഭാ മാനേജറായ ഫാ.സിജോ പന്തപ്പള്ളിയാണ് ക്രമക്കേടുകൾക്ക് കാരണമെന്നും ഫോറത്തിന്റെ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ വൈദികന്റെ രാഷ്ട്രീയ ബന്ധങ്ങളും വിദേശയാത്രകളും അന്വേഷിക്കണമെന്നും എല്ലാ ചുമതലകളിൽ നിന്നും സിജോ പന്തപ്പള്ളിയെ നീക്കണമെന്നും സേവ് ബിലിവേഴ്സ് ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സഭയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത പണം സഭയുടേതല്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ഈ സംഭവത്തിൽ ബിഷപ്പുമാരും മെത്രാപ്പോലീത്തയും വിശ്വാസികളും മാനസിക ബുദ്ധിമുട്ട് നേരിടുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. അതേസമയം, ബില്ലീവേഴ്സ് ഈസ്റ്റേൺ ചർച്ചിനെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് ആദായനികുതി വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. സഭയുടെ എഫ്സിഐആർഐ ലൈസെൻസ് (വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള അനുമതി) റദ്ദാക്കിയേക്കുമെന്നാണ് സൂചനകൾ.
Discussion about this post