മുംബൈ: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയുമായി കീഴ്കോടതിയെ സമീപിക്കാമെന്ന് മുംബൈ ഹൈകോടതി വ്യക്തമാക്കി. കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന ഹർജി വിധി പറയാനായി മാറ്റി.
ജാമ്യാപേക്ഷ ലഭിച്ചാല്‍ നാല് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. എഫ്.ഐ.ആര് റദ്ദാക്കണമെന്ന ഹർജിയില്‍ വിധി പറയുന്ന തിയതി കോടതി പ്രഖ്യാപിച്ചിട്ടില്ല. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, എം.എസ്. കാര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായികും മാതാവ് കുമുദ് നായികും 2018-ല്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അര്‍ണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. റായിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അര്‍ണബ് ഗോസ്വാമിയെ പാര്‍പ്പിച്ചിട്ടുള്ളത്.
Discussion about this post