ഇന്ത്യാ വിരുദ്ധ ‘ആക്ടിവിസ്റ്റ്’ ഉമർ ഖാലിദിനെ കുറ്റ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ഭീഷണിയുമായി ഇസ്ലാം മതമൗലികവാദികൾ. ഇവർക്കൊപ്പം കൈകോർത്ത് ഇടത്-കോൺഗ്രസ് നേതാക്കളും രംഗത്തുണ്ട്. കഴിഞ്ഞ ദിവസമാണ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജെഎൻയു വിദ്യാർത്ഥി നേതാവും പൊതു പ്രവർത്തകനുമായ ഉമർ ഖാലിദിനെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാർ പോലീസിന് അനുമതി നൽകിയത്.
നേരത്തെ രാജ്യദ്രോഹക്കുറ്റത്തിൽ മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ കുറ്റ വിചാരണ നടത്താൻ ഡൽഹി സർക്കാർ വിസമ്മതിച്ചിരുന്നു. ഇതുപോലെ ഉമർ ഖാലിദിനെതിരെയും നടപടികളെടുക്കാൻ സർക്കാർ തയ്യാറാകില്ലെന്നാണ് ഇസ്ലാം മതമൗലികവാദികളും ചില ഇടത് രാഷ്ട്രീയ നേതാക്കളും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകൾക്കു വിപരീതമായി ഉമർ ഖാലിദിനെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന്, കോൺഗ്രസും തീവ്ര ഇസ്ലാമിസ്റ്റുകളും ഡൽഹി സർക്കാരിനെതിരെ ട്രോളുകളുൾപ്പെടെയിറക്കിയാണ് പ്രതിഷേധിക്കുന്നത്. കൂടാതെ, ഇടത് വിദ്യാർത്ഥി നേതാവായ അയ്‌ഷെ ഘോഷ് ട്വിറ്ററിൽ അരവിന്ദ് കെജരിവാളിനെതിരെ ഭീഷണിയുമായി രംഗത്ത് വന്നിട്ടുണ്ട്.
ആം ആദ്മി പാർട്ടി ബിജെപി അനുകൂല നിലപാടുകൾ സ്വീകരിക്കുന്നുവെന്നാണ് ഉമർ ഖാലിദിനെ പിന്തുണയ്ക്കുന്നവരെല്ലാം വാദിക്കുന്നത്. തീവ്ര ഇസ്ലാമിസ്റ്റുകളെല്ലാം ആം ആദ്മി പാർട്ടിക്കു നേരെ തിരിഞ്ഞിരിക്കുന്നത് ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചത് ആം ആദ്മി പാർട്ടി നേതാക്കളായ അമാനത്തുള്ള ഖാൻ, താഹിർ ഹുസൈൻ എന്നിവരാണെന്നുള്ള വസ്തുത മറന്നു കൊണ്ടാണ്.
Discussion about this post