കോതമംഗലം പള്ളി കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാർ, കേസിൽ പക്ഷം പിടിക്കുന്നെന്നും അത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോതമംഗലം പള്ളി കേസിൽ ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
തിരഞ്ഞെടുപ്പ്, ശബരിമല തീർഥാടനകാലം എന്നിവയുടെ പശ്ചാത്തലത്തിൽ പള്ളി ഏറ്റെടുത്തു കൈമാറാൻ പോലീസ് സേനയുടെ കുറവുണ്ട് എന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ, സംസ്ഥാന സർക്കാർ ഈ വാദം തുടർന്നു കഴിഞ്ഞാൽ കേന്ദ്രസേനയെ വിളിക്കാൻ അറിയാമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നൽകി.
സാവകാശം വേണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ, നേരത്തെയും കോവിഡിന്റെ പേരുപറഞ്ഞ് പള്ളി കൈമാറുന്നത് വൈകിപ്പിച്ചുവെന്നും ഇനിയത് അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ പള്ളി വെളുപ്പിക്കാൻ കേന്ദ്രസേനയെ എത്തിക്കുമെന്നും കോടതി ഓർമിപ്പിച്ചു. ഈ വിഷയത്തിലെ സർക്കാരിന് നിലപാട് വ്യക്തമാക്കാൻ നാളെ കോടതിയിൽ ഹാജരാകാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ജനറലിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post