പട്ന: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബിഹാറിൽ എൻ.ഡി.എ തന്നെ ജയിച്ചു. 20 മണിക്കൂറോളം നീണ്ട വോട്ടെണ്ണൽ അവസാനിച്ചപ്പോൾ 125 സീറ്റുകൾ നേടിയാണ് എൻഡിഎ തുടർഭരണം ഉറപ്പാക്കിയത്. 243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ, 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.
അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ജെ.ഡി.യു ബിജെപി സഖ്യമായ എൻഡിഎ 125 സീറ്റുകളിൽ ജയിച്ചപ്പോൾ, 75 സീറ്റുകൾ നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. വൻമുന്നേറ്റമുണ്ടാക്കിയ ബിജെപി 74 സീറ്റാണ് നേടിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ.ഡി.യു 43 സീറ്റാണ് നേടിയത്.
വെറും 19 സീറ്റുകളിൽ മാത്രം ജയിച്ച കോൺഗ്രസ് ദയനീയമായ പരാജയമാണ് കാഴ്ചവച്ചത്. രാവിലെ എട്ടുമണിക്ക് ചൊവ്വാഴ്ച ആരംഭിച്ച വോട്ടെണ്ണൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് അവസാനിച്ചത്.
Discussion about this post