തിരുവനന്തപുരം: കിഡി മായി ബന്ധപ്പെട്ട് സി.എ.ജി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത് അന്തിമ റിപ്പോർട്ട്. എന്നാൽ, ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തൽ വിവാദത്തിലേക്ക്.
മെയ് അഞ്ചിനാണ് കിഫ്‌ബി സംബന്ധിച്ച കരട് ഓഡിറ്റ് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് നൽകിയത്.എന്നാൽ, അന്തിമ റിപ്പോർട്ട് നവംബർ ആറിന് ധനമന്ത്രിക്ക് നൽകിയിട്ടുണ്ട്. പക്ഷേ, ഇതിനു ശേഷവും ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന് നവംബർ 14 വരെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മാത്രമല്ല, ധനമന്ത്രി സി.എ.ജിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ധനമന്ത്രിയുടെ ഓഫീസിൽ ലഭിക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും കൈമാറണമെന്നാണ് ചട്ടം. തുടർന്ന് ഗവർണറുടെ അംഗീകാരത്തോടെ നിയമസഭയിൽ സമർപ്പിക്കണം. ചട്ടപ്രകാരം, അതുവരെ റിപ്പോർട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കണം. അതിനു മുമ്പേ റിപ്പോർട്ടിലെ ഉള്ളടക്കം പ്രഖ്യാപിച്ചത് ഗുരുതര ചട്ടലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
2018-19 ഈ കാലഘട്ടത്തിലെ സംസ്ഥാന സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി എ.ജി വാർത്താക്കുറിപ്പ് ഇറക്കിയതായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്കിന്റെ വാദങ്ങളെ പ്രതിപക്ഷം പൊളിച്ചടുക്കുന്നത്.
Discussion about this post