ന്യൂഡൽഹി : കിഫ്ബി വിവാദത്തിൽ മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിരുന്നു.
ഈ കേസിനെ സംബന്ധിച്ചാണ് സർക്കാർ നരിമാന്റെ നിയമോപദേശം തേടിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞദിവസം നരിമാന്റെ ഓഫീസിന് കൈമാറിയിരുന്നു. സർക്കാരിനു് പുറത്ത് ഒരു ധനകാര്യ സ്ഥാപനം നിയമത്തിലൂടെ രൂപീകരിച്ച് വിദേശരാജ്യങ്ങളിൽ നിന്നും ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് സർക്കാർ നിയമോപദേശം തേടിയിട്ടുള്ളത്.
അതായത്, ഭരണഘടനയുടെ 293 (1) അനുച്ഛേദവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് സൂചനകൾ. വിദേശ വായ്പകളെടുക്കാൻ സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കുന്നതാണ് ഭരണഘടനയുടെ 293(1)-ാ൦ അനുഛേദം. സാധാരണഗതിയിൽ ഫാലി. എസ് നരിമാൻ ഡൽഹിക്ക് പുറത്തുള്ള ഹൈക്കോടതികളിൽ ഹാജരാകാറില്ല.
എന്നാൽ, കിഫ്ബിക്ക് എതിരായ കേസിൽ വീഡിയോ കോൺഫറൻസിലൂടെ നരിമാൻ സംസ്ഥാന സർക്കാരിനുവേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരായേക്കുമെന്നാണ് സൂചനകൾ.
Discussion about this post