തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ റിപ്പോർട്ടുകൾ. ഡോ. അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വളണ്ടിയർമാർ ചേർന്ന് ഏഴോളം ദിനപത്രങ്ങളും അഞ്ചോളം ചാനലുകളെയും നിരന്തരം നിരീക്ഷിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇവർ നടത്തിയ കണക്കെടുപ്പ് പ്രകാരം വ്യാഴാഴ്ച വരെ കേരളത്തിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞത് 3356 പേരാണ്. എന്നാൽ, ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം മരണമടഞ്ഞവരുടെ എണ്ണം 1969 മാത്രമാണ്. ഡോ. അരുണും സംഘവും നടത്തിയ പഠനരീതി ശരിയായതാണെന്ന് ഇന്ത്യയിലെ കോവിഡ് മരണങ്ങളെ കുറിച്ച് പഠിച്ച ടൊറോണ്ടോ സർവകലാശാലയിലെ ഗവേഷകൻ പ്രഭാത് ഛാ പറയുന്നു.
വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യമാണെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ഇത്തരത്തിൽ കോവിഡ് മരണങ്ങൾ വിട്ടുകളയുകയാണെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. ചില മരണങ്ങൾ കോവിഡ് മൂലമാണെന്ന് സർക്കാരിന് റിപ്പോർട്ട് ചെയ്യാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനും രംഗത്തു വന്നിരുന്നു.
Discussion about this post