ഡൽഹി: സംസ്ഥാന സർക്കാർ കൊണ്ടു വന്ന പൊലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തിൽ സിപിഎമ്മിൽ ചേരിതിരിവ് രൂക്ഷമാകുന്നു. കേരള സർക്കാർ കൊണ്ടു വന്ന പൊലീസ് ആക്ട് ഭേദഗതി റദ്ദാക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
പൊലീസ് ആക്ട് ഭേദഗതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുകയും പൊതുസമൂഹത്തിൽ നിന്നും വിമർശനം ശക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് പൊലീസ് ആക്ടിനെ തള്ളിപ്പറഞ്ഞു കൊണ്ട് സിപിഎം ദേശീയ നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. ഈ ഓർഡിനൻസ് കൊണ്ടു വന്ന രീതി അംഗീകരിക്കുന്നില്ല. ഈ ബിൽ പുനപരിശോധിക്കുമെന്ന് യെച്ചൂരി പറഞ്ഞു.
അതേസമയം പൊലീസ് നിയമത്തിനെതിരെ ബിജെപിയും ആർ എസ് പിയും ഹൈക്കോടതിയെ സമീപിച്ചു. സിപിഎം അനുഭാവികളിൽ നിന്നും ഇടത് ചിന്തകരിൽ നിന്നും കടുത്ത വിമർശനമാണ് നിയമത്തിനെതിരെ ഉയരുന്നത്. സുനിൽ പി ഇളയിടം, നടി പാർവ്വതി തിരുവോത്ത് എന്നിവർ നിയമത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരവും സീനിയർ സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണും പൊലീസ് ആക്ടിനെതിര നേരത്തെ രംഗത്ത് വന്നിരുന്നു.
Discussion about this post