ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഡിസംബർ 31 വരെ നീട്ടി.
അതേസമയം, തിരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള സർവീസുകൾ തുടരുമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ തുടക്കമായ മാർച്ചിലാണ് രാജ്യാന്തര വിമാനസർവീസുകൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയത്. ഇന്ത്യക്കു പുറത്ത് കുടുങ്ങിയവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവക്ക് ഈ വിലക്ക് ബാധകമല്ല. രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞു വരികയാണെങ്കിലും ശൈത്യ കാലത്തിലേക്കു കടന്ന പശ്ചാതലത്തിൽ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് നേരത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ മുന്നറിയിപ്പ് കണക്കിലെടുത്താണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ത്യയിലെ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഡിസംബർ അവസാനം വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചത്
Discussion about this post