തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറരുതെന്ന് രവീന്ദ്രനോട് സിപിഎം നിർദ്ദേശിച്ചതിനു പിന്നാലെയാണ് അദ്ദേഹം ആശുപത്രിയിൽ നിന്നും ഡിസ്ചാർജായത്.
എത്ര വൈകിയാലും രവീന്ദ്രനെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുമെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഇതേ തുടർന്നാണ് ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറരുതെന്ന് പാർട്ടി നിർദ്ദേശിച്ചത്. ഇതിനു പിന്നാലെ , വെള്ളിയാഴ്ച രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്നു വ്യാപാര സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി.
മാത്രമല്ല, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രനു നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മെഡിക്കൽ കോളേജിൽ കോവിഡാനന്തര പരിശോധനകൾക്ക് സി.എം രവീന്ദ്രനെ പ്രവേശിപ്പിച്ചത്.












