കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനു ടി.പി ചന്ദ്രശേഖരൻ വധത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ. അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നതാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
“തിരഞ്ഞെടുപ്പുകാലത്ത് വീടുകൾ കയറി ജോലി വാഗ്ദാനം ചെയ്താണ് രവീന്ദ്രൻ സിപിഎമ്മിനു വേണ്ടി കോഴിക്കോട് വടകര മേഖലയിൽ പ്രചാരണം നടത്തിയത്. പിണറായി വിജയന്റെ ചിത്രം പോസ്റ്ററിൽ വെച്ചാൽ സിപിഎമ്മുകാർക്ക് വോട്ടു പോലും ലഭിക്കില്ലെന്നു പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്” -കെ. കെ രമ കൂട്ടിച്ചേർത്തു. മാത്രമല്ല, വടകര മേഖലയിൽ രവീന്ദ്രനു നിരവധി ബിനാമി ഇടപാടുകൾ ഉണ്ടെന്നും രമ വ്യക്തമാക്കി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തതായി ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കുമെന്നും ആരാണ് വിയർക്കാൻ പോകുന്നതെന്ന് അന്നറിയാമെന്നും അവർ പറഞ്ഞു. കോവിഡ് കാരണം പറയുന്ന മുഖ്യമന്ത്രിയ്ക്ക് കുഞ്ഞനന്തൻ മരിച്ചപ്പോൾ കാണാൻ പോകാൻ കോവിഡ് പ്രശ്നമില്ലായിരുന്നുവെന്ന് കെ.കെ രമ ചൂണ്ടിക്കാട്ടി.
Discussion about this post