ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്ച്യുതാനന്ദൻ ഇത്തവണ വോട്ട് ചെയ്യുന്നില്ല. അനാരോഗ്യം കാരണം തിരുവനന്തപുരത്ത് നിന്നും യാത്ര ചെയ്യാൻ കഴിയാത്തതിനാലാണ് വോട്ടു ചെയ്യാത്തത്.
വി എസ് തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നുവെങ്കിലും അത് അനുവദിക്കാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. കൊറോണ ബാധിതർ, കോറോണയുമായി ബന്ധപ്പെട്ടു ക്വാറന്റീനിൽ കഴിയുന്നവർ, തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമാണു തപാൽ വോട്ട് ചെയ്യാൻ അനുവാദമുള്ളത്.
പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലായിരുന്നു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്ത് മാറി. പറവൂർ സാന്ത്വനം ബഡ്സ് സ്കൂളിലാണു ബൂത്ത്.
അനാരോഗ്യം കാരണം വിഎസിന് ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനു ഡോക്ടർമാരുടെ വിലക്കുണ്ട്. വോട്ട് ചെയ്യാൻ കഴിയാത്തതിൽ വിഎസ് അസ്വസ്ഥനാണെന്ന് കുടുംബാംഗങ്ങൾ വിശദീകരിച്ചു.
Discussion about this post