കൊൽക്കത്ത: താരകേശ്വറിലെ ഓംകാർനാഥ് മാതാ ക്ഷേത്രഭൂമി കയ്യേറാൻ ഭൂമാഫിയയുടെ ശ്രമം. ക്ഷേത്രഭൂമി കയ്യേറാൻ ശ്രമിക്കുന്നത് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കയ്യേറ്റത്തെ സംബന്ധിച്ച് ക്ഷേത്ര പുരോഹിതൻ സ്വാമി കേശവ് രാമാനുജ് ജിയൂർ മഹാരാജ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഭൂമാഫിയ ഗുണ്ടകൾ പുരോഹിതനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അടുത്തിടെ, ഒരു പ്രാദേശിക റിയൽ എസ്റ്റേറ്റ് ഏജന്റ് ക്ഷേത്രപരിസരത്തോട് ചേർന്നുള്ള സ്ഥലം വാങ്ങിയിരുന്നു. താരകേശ്വറിലെ ജോയ് കൃഷ്ണ ബസാറിനടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഗതാഗതയോഗ്യമായ വഴി ഇല്ലാത്തതിനെ തുടർന്ന് ക്ഷേത്രത്തിനു സ്വന്തമായ ചതുപ്പുനിലം ജെസിബി ഉപയോഗിച്ച് നികത്തി റോഡ് നിർമ്മിക്കാൻ ആരംഭിച്ചു. മാത്രമല്ല, ക്ഷേത്രത്തിന്റെ അതിർത്തി മതിൽ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ക്ഷേത്ര പുരോഹിതൻ ഭൂമി കയ്യേറുന്നത് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്.
ഭൂമാഫിയ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയ സംഭവത്തിലും പുരോഹിതൻ താരകേശ്വർ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. അതേസമയം, വിശ്വഹിന്ദു പരിഷത്തും മറ്റു ഹിന്ദു സംഘടനകളും ക്ഷേത്രഭൂമി കയ്യേറുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
Discussion about this post