പാറ്റ്‌ന: കോവിഡ് പ്രതിരോധ വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി ബീഹാർ സർക്കാർ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇതു സംബന്ധിച്ച് നിതീഷ് കുമാർ ആരോഗ്യ വകുപ്പുമായി ചർച്ച നടത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മറ്റു മുൻനിര പ്രവർത്തകർക്കുമായിരിക്കും വാക്സിൻ നൽകുക. തുടർന്ന് പ്രായമായവർക്കും നൽകും. ഇതുസംബന്ധിച്ച് വാക്സിൻ നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ബീഹാർ സർക്കാരിന്റെ ഈ തീരുമാനത്തിന് വൻ പിന്തുണയുമായി വിവിധ രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഇതിലൂടെ സാധ്യമാകുമെന്നും ബീഹാർ സർക്കാരിന്റെ തീരുമാനം മറ്റു സംസ്ഥാനങ്ങളും സ്വീകരിക്കണമെന്നും രാജ്യസഭ എംപി സുശീൽ കുമാർ മോദി അഭിപ്രായപ്പെട്ടു.
മന്ത്രിസഭാ യോഗത്തിൽ 20 ലക്ഷം സർക്കാർ തൊഴിലവസരങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച്, വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം എന്നീ മേഖലകളിലും വലിയ മാറ്റം കൊണ്ടുവരും.
Discussion about this post