കൊല്ലം: കൊട്ടാരക്കര നഗരസഭയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ബിജെപി. അഞ്ച് സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമായിരുന്നു ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്.
കൊട്ടാരക്കര എം എൽ എ ഐഷാ പോറ്റിയുടെ വാർഡ് ബിജെപി പിടിച്ചെടുത്തത് സിപിഎമ്മിന് ക്ഷീണമായി. അയിഷ പോറ്റി എം.എൽ.എ യുടെ വാർഡായ ചെന്തറയിൽ ബിജെപി സ്ഥാനാർത്ഥി സബിത ആർ ആണ് വിജയിച്ചത്.
കാടാംകുളത്ത് ഗിരീഷ് കുമാറും കൊട്ടാരക്കര ഠൗൺ വാർഡിൽ അരുൺ കാടാംകുളവും വിജയിച്ചു. സിപിഎമ്മിന്റെ പ്രമുഖ നേതാവ് മുകേഷിനെയാണ് അരുൺ തോൽപ്പിച്ചത്. റെയിൽവേസ്റ്റേഷൻ വാർഡിൽ ശ്രീരാജ് ബിയും ഗാന്ധിമുക്കിൽ ബിനി പിയും ബിജെപിക്ക് വേണ്ടി വിജയം നേടി.
Discussion about this post