സിന്ധ്: പാക് ഭരണകൂടത്തിന്റെ അവഗണനകളിൽ കടുത്ത ആരോപണവുമായി സിന്ധ് പ്രവിശ്യയിലെ മന്ത്രിമാർ രംഗത്ത്. ഇമ്രാൻ ഖാൻ, കൊറോണയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ പ്രവിശ്യയെ പൂർണ്ണമായും അവഗണിച്ചെന്നും കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നുമാണ് പരാതി.
ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത് പാക് വിദ്യാഭ്യാസ- തൊഴിൽകാര്യ മന്ത്രി സയീദ് ഗാനിയാണ്.”കാലങ്ങളായി സിന്ധ് പ്രവിശ്യയെ അവഗണിച്ചാണ് പാക് ഭരണകൂടം നീങ്ങുന്നത്. കൊറോണ ബാധയും വ്യാപകമായതോടെ പ്രദേശം തീർത്തും ദുരിതത്തിലായിരിക്കുകയാണ്.സാമ്പത്തികമായ യാതൊരു സഹായവും പ്രദേശത്തിന്റെ സംരക്ഷണത്തിനായി നൽകുന്നില്ല. ജനങ്ങളെല്ലാം ദുരിതത്തിലാണ്”-സയീദ് ഗാനി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്കായി അന്താരാഷ്ട്ര സഹായങ്ങൾ ലഭിച്ചിട്ടും സിന്ധ് പ്രവിശ്യയ്ക്ക് അവയൊന്നും ലഭ്യമാക്കിയില്ലെന്നും ഗാനി വ്യക്തമാക്കി. പ്രവിശ്യയിലൊട്ടാകെ 25,356 കോവിഡ് ബാധിതരാണ് നിലവിലുള്ളത്. ഇതുവരെ പ്രദേശത്ത് രോഗം ബാധിച്ചു മരിച്ചത് 302 പേരാണ്.
Discussion about this post