ഡൽഹി: കേരളത്തിലെ സഭാ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടും. ഈ വിഷയം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായി മിസോറം ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. വിവിധ പരാതികള്‍ ഉന്നയിച്ച് കേരളത്തിലെ സഭാ നേതൃത്വങ്ങള്‍ നല്‍കിയ നിവേദനങ്ങൾ പ്രധാനമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.
ക്രിസ്തുമസിന് ശേഷം കേരളത്തിലെ സഭാ അധ്യക്ഷൻമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയേക്കും. കേരളത്തിലെ ഓര്‍ത്തഡോക്സ് -യാക്കോബായ സഭ തർക്കം അടക്കമുള്ള വിഷയങ്ങള്‍ ശ്രീധരൻ പിള്ള പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്, ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസർക്കാര്‍ ഇടപെടല്‍ വേണമെന്ന വിവിധ സഭകളുടെ ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിഷയങ്ങളിൽ വൈകാതെ പ്രധാനമത്രിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
കേരളത്തിലെ സഭാ തർക്കം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിലാണ് വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാർ പക്ഷാപാതപരമായി പെരുമാറുന്നതായി ചില സഭാ വിശ്വാസികൾ ആക്ഷേപം ഉന്നയിച്ചിരുന്നു.
Discussion about this post