ഡല്‍ഹി: ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത വിഘടന വാദി നേതാവിനും കൂട്ടാളികള്‍ക്കും മേല്‍ രാജ്യദ്രോഹകുറ്റം ചുമത്താൻ നീക്കം. ഡല്‍ഹി പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി ജമ്മു കശ്മീരിലെ നിരോധിത സംഘടനയായ ദുക്തരന്‍ ഇ മിലാത് നേതാവ് ആസിയ അന്ദേര്ബി സഹായികളായ സോഫി ഫെഹ്മീദ, നാഹിദ നസ്രീന് എന്നിവര്‍ക്കെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തുന്നത്. യുഎപിഎ നിയമത്തിലെ സെക്ഷന്‍ 16, 20, 38, 39 എന്നീ വകുപ്പുകള്‍ ചുമത്തണമെന്നാണ് നിര്‍ദ്ദേശം.
ജഡ്ജി പര്‍വീണ്‍ സിംഗാണ് യുഎപിഎ നിയമം കൂടി മൂന്ന് പേര്‍ക്കുമെതിരെ ചുമത്താന്‍ നിര്‍ദ്ദേശിച്ചത്. ഇതിന് പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 121, 121 എ, 124 എ, 153 എ, 153 ബി, 505 എന്നീ വകുപ്പുകള്‍ ചുമത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ നിയമപ്രകാരമുള്ള വിചാരണ നേരിടണമെന്നും പര്‍വീണ്‍ സിംഗ് വ്യക്തമാക്കി.
പാകിസ്ഥാനെ അനുകൂലിക്കുകയും, ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത സംഭവത്തില്‍ 2018 ഏപ്രിലിലാണ് അന്ദേര്ബിയെയും കൂട്ടാളികളെയും എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.
Discussion about this post