തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ പരാജയം അവലോകനം ചെയ്യുന്നതിനായി ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിലടിച്ച് നേതാക്കൾ. നേതാക്കൾ പരസ്പരം വാക്പോര് നടത്തിയതോടെ യോഗം അലസി പിരിയുകയായിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും മുന്നിൽ വെച്ചാണ് നേതാക്കൾ തമ്മിലടിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിനു ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല എല്ലാവർക്കുമുണ്ടെന്നും ഒരാളുടെ മാത്രം തലയിൽ അത് കെട്ടിവയ്ക്കരുതെന്നും മുൻമന്ത്രി വി.എസ് ശിവകുമാർ യോഗത്തിൽ പറഞ്ഞു.
വാക് പോര് രൂക്ഷമായതിനെത്തുടർന്ന് അവലോകനയോഗം മാറ്റിവയ്ക്കുകയായിരുന്നു. തിരുവനന്തപുരത്തെ നേതാക്കളെ ക്രിസ്തുമസിനു ശേഷം ഒറ്റയ്ക്കൊറ്റയ്ക്ക് കാണാനാണ് കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരങ്ങൾ.
Discussion about this post