കോട്ടയം: അഭയ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചിരുന്നതായി പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്ന് ജോമോൻ പറഞ്ഞു.
കേസിലെ പ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികൾക്ക് വേണ്ടി ഇടപെട്ടെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കൽ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക്ക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പല തവണ ശ്രമിച്ചത്’. ജോമോൻ പറഞ്ഞു.
അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നുവെന്നും ജോമോന്‍ ചൂണ്ടിക്കാട്ടി. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ക്രൈം ബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെതിരെ നടപടി വേണമെന്ന കോടതി നിർദ്ദേശം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post