വെള്ളറട: ഇൻഷുറൻസ് കമ്പനി ജീവനക്കാരി കാരക്കോണം പ്ലാങ്കാലപുത്തൻവീട്ടിൽ ശാഖ(51)യുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നു. സ്വത്ത് തട്ടിയെടുക്കാൻ ആസൂത്രിതമായി അരുൺ നടത്തിയ കൊലപാതമാണിതെന്നാണ് ശിഖയുടെ ബന്ധുക്കളുടെ ആരോപണം.
വിവാഹത്തിനു മുമ്പ് 5 ലക്ഷത്തോളം രൂപ അരുൺ ശാഖയിൽ നിന്നും വാങ്ങിയിരുന്നു. ഇതിന് പുറമെ, സ്ത്രീധനമായി 100 പവനും 50 ലക്ഷം രൂപയും അരുൺ ആവശ്യപ്പെട്ടു. ശാഖയ്ക്ക് പത്തേക്കറോളം ഭൂമിയും ആഡംബര വീടുമുണ്ട്. റബർ മരം കടുംവെട്ടിനു നൽകിയപ്പോൾ ലഭിച്ച 20 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷത്തോളം അരുണിന് നൽകി. മാത്രമല്ല, അടുത്തിടെ കുറച്ചു വസ്തു വിൽക്കാനും ഇയാൾ ശ്രമം നടത്തിയിരുന്നു.
അരുണുമായി എപ്പോഴും വഴക്കിടുമെന്നും അരുണിന്റെ ഇടപെടലുകളിൽ സംശയം തോന്നുന്നുണ്ടെന്നും കൂട്ടുകാരിയോട് ശാഖ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ മാസം ഇലക്ട്രിക് അടുപ്പിൽ വൈദ്യുതി കടത്തിവിട്ട് ശാഖയെ അരുൺ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇവർ രണ്ടു മാസം മുമ്പേയാണ് വിവാഹിതരായത്.
Discussion about this post