ഡൽഹി: കൊവിഡ് വ്യാധിയുടെ കാലം പുതിയ പാഠങ്ങളുടേത് കൂടിയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികളെ നേരിടാനുള്ള ഊർജ്ജം ഏവർക്കും ലഭ്യമാകാൻ ഈ കാലയളവ് സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗവ്യാപനത്തിന്റെ നാളുകളിൽ അന്താരാഷ്ട്ര ഗതാഗതം നിയന്ത്രിക്കപ്പെട്ടപ്പോൾ തദ്ദേശീയ ഉത്പന്നങ്ങളുടെ മേന്മ നാം മനസ്സിലാക്കി. ഇത് സ്വയം പര്യാപ്തത കൈവരിക്കാൻ നമുക്ക് ആത്മവിശ്വാസം പകർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഗുണം രാജ്യം മനസ്സിലാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഉത്പന്നങ്ങൾ ലോകോത്തരമാണെന്ന് സ്വയം മനസ്സിലാക്കാൻ സാധിച്ചത് നിസ്സാര കാര്യമല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശീയ ഉത്പന്നങ്ങൾ പരമാവധി ഉപയോഗിക്കുമെന്ന് സ്വയം തീരുമാനിക്കാൻ നാം തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സിഖ് മതാചാര്യൻ ഗുരു ഗോബിന്ദ് സിംഗിന്റെ ജീവത്യാഗം അനശ്വരമാണെന്നും അത് നമ്മുടെ സംസ്കാരം സംരക്ഷിക്കാൻ വേണ്ടി ആയിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. ഗുരു തേജ് ബഹാദൂറിന്റെ സ്മൃതികൾ ഉറങ്ങുന്ന രകബ് ഗഞ്ച് ഗുരുദ്വാര സന്ദർശിക്കാൻ കഴിഞ്ഞത് അവിസ്മരണീയമായ നുഭവമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post