കൊച്ചി: ഫ്ളാറ്റില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കവെ വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്ളാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദ് അറസ്റ്റിൽ. ഇദ്ദേഹത്തിന് നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്യായമായി ജോലിക്കാരിയെ തടഞ്ഞുവച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഡിസംബര്‍ നാലിന് മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റില്‍ നിന്നും വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി തമിഴ്നാട് സേലം സ്വദേശിനി കുമാരിയാണ് ഡിസംബര്‍ 13ന് മരണമടഞ്ഞത്.
ഈ അപകടമുണ്ടാകാന്‍ കാരണം ഫ്ളാറ്റുടമയായ അഭിഭാഷകന് ഇംത്യാസ് അഹമ്മദ് ആണെന്ന് കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന് പരാതിപ്പെട്ടിരുന്നു. ഫ്ളാറ്റുടമയില്‍ നിന്ന് അത്യാവശ്യ കാര്യങ്ങള്‍ക്കായി കുമാരി പതിനായിരം രൂപ അഡ്വാന്‍സ് പണം വാങ്ങിയിരുന്നെന്നും നാട്ടിലേക്ക് പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഈ പണം ആവശ്യപ്പെട്ട് പൂട്ടിയിട്ടെന്നും ഭര്‍ത്താവ് പരാതിപ്പെട്ടിരുന്നു.
എന്നാല്‍ പൊലീസ് എടുത്ത കേസില്‍ ഫ്ളാറ്റുടമയ്ക്ക് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമേ ചുമത്തിയിരുന്നുളളൂ. ശ്രീനിവാസന്റെ പരാതിയില്‍ ഫ്ളാറ്റുടമയുടെ പേര് നല്‍കാത്തതാണ് ഇതിനു കാരണമെന്ന് പൊലീസ് മുന്‍പ് അറിയിച്ചിരുന്നു.
Discussion about this post