വാഷിങ്ടൺ: ‘ടിബറ്റൻ ബില്ലിൽ’ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിബറ്റിൽ യു.എസ് കോൺസുലേറ്റ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന വ്യവസ്ഥകളടങ്ങിയ ബില്ലിലാണ് ഡൊണാൾഡ് ട്രംപ് ഒപ്പു വെച്ചിരിക്കുന്നത്.
ഇതിന് പുറമെ, ചൈനയുടെ ഇടപെടലില്ലാതെ അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാൻ ടിബറ്റൻ ബുദ്ധ സമൂഹത്തെ പ്രാപ്തമാക്കുന്ന തരത്തിൽ ഒരു രാജ്യാന്തര സഖ്യം രൂപീകരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. അതു കൊണ്ട് തന്നെ, ട്രംപ് ഈ ബില്ലിൽ ഒപ്പുവെച്ചിരിക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തൽ. ദി ടിബറ്റൻ പോളിസി ആൻഡ് സപ്പോർട്ട് ആക്ട് ഓഫ് 2020 എന്നാണ് ബില്ലിന്റെ പേര്. ബില്ലിൽ ടിബറ്റുമായി ബന്ധപ്പെടുന്ന വിവിധ പദ്ധതികളെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്.
കോവിഡിനെ തുടർന്ന് 2.3 ട്രില്യൺ യു.എസ് ഡോളർ ആശ്വാസധന പാക്കേജിനൊപ്പം കഴിഞ്ഞ ദിവസമാണ് ടിബറ്റ് ബില്ലിനും ട്രംപ് അംഗീകാരം നൽകിയത്. ചൈന എതിർപ്പുമായി രംഗത്തു വന്നിരുന്നെങ്കിലും അവയൊന്നും വക വെയ്ക്കാതെ യുഎസ് സെനറ്റ് ബില്ലിന് അംഗീകാരം നൽകുകയായിരുന്നു.
Discussion about this post