ഡല്‍ഹി : വീട്ടുജോലിക്കെത്തിയ നേപ്പാളി സ്വദേശികളായ അമ്മയേയും മകളെയും പീഡിപ്പിച്ച കേസില്‍ സൗദി എംബസിയിലെ സൗദി നയതന്ത്രജ്ഞനും ഭാര്യയും ഇന്ത്യ വിട്ടു. സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദ റിപ്പോര്‍ട്ട് ചോദിച്ചിരിക്കെയാണ് ഇരുവരും രാജ്യം വിട്ടത്. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാനോ തടങ്കലില്‍ വയ്ക്കാനോ ഇന്ത്യയ്ക്കു കഴിയില്ല.
ഗുഡ്ഗാവ് ഡിഎല്‍എഫ് ഫേസ് രണ്ടില്‍ സൗദി എംബസി വാടകയ്ക്കെടുത്ത ഫ്ലാറ്റില്‍ പൊലീസ് റെയ്ഡ് നടത്തി യുവതികളെ മോചിപ്പിക്കുകയായിരുന്നു. വീട്ടുജോലിക്കെന്ന പേരില്‍ തങ്ങളെ ആദ്യം ജിദ്ദയിലേക്കാണു കൊണ്ടുപോയതെന്നു യുവതികള്‍ പറയുന്നു. അവിടെവച്ചും പീഡിപ്പിച്ചിരുന്നു. ഗുഡ്ഗാവിലെ ഫ്ലാറ്റില്‍ അതിഥികളായെത്തിയവരും മാനഭംഗപ്പെടുത്തിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.
44 വയസുള്ള സ്ത്രീയെയും അവരുടെ 20 വയസായ മകളെയും സൗദി നയതന്ത്രജ്ഞന് വീട്ടു ജോലിക്കായി ആദ്യം ജിദ്ദയിലേക്കാണ് കൊണ്ടുപോയത്. ജിദ്ദയില്‍ വച്ചു മാന്യമായ പെരുമാറ്റമായിരുന്നു, എന്നാല്‍ നാലുമായം മുന്‍പ് ഹരിയാന ഗുഡ്ഗാവിലെ സൗദി നയതന്ത്രജ്ഞന്റെ ഫ്ളാറ്റിലേക്ക് കൊണ്ടു വന്നതോടെ വീട്ടുതടങ്കലിന്റെ അവസ്ഥയിലായി. നയതന്ത്രജ്ഞനും സുഹൃത്തുക്കളും ചേര്‍ന്ന് ഫ്ളാറ്റില്‍ വച്ച് ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് നേപ്പാളി സ്ത്രീകളുടെ പരാതി.
മാനഭംഗക്കുറ്റം അടക്കം ഏഴു വകുപ്പുകള്‍ ചുമത്തിയാണ് ചുമത്തിയാണ് സൗദി നയതന്ത്രജ്ഞനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നേപ്പാള്‍ എംബസിയെയും വിവരം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ആരോപണം തെറ്റാണെന്ന് സൗദി അറേബ്യയുടെ എംബസ്സി ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, നയതന്ത്രജ്ഞന് മാത്രമേ പോയിട്ടുള്ളെന്നും ഭാര്യയും മക്കളും സൗദി എംബസ്സിയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post