ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ക്ഷേത്രത്തിന് നേരെ ഗ്രനേഡ് ആക്രമണം. കത്തുവ ജില്ലയിലെ ഹീരാനഗറിലാണ് സംഭവം. ലക്ഷ്യം തെറ്റി ഗ്രനേഡ് സമീപ പ്രദേശത്ത് പതിച്ചു. സംഭവത്തിൽ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനകളാകാമെന്ന് കത്വ സീനിയർ സൂപ്രണ്ട് ശൈലേന്ദർ മിശ്ര പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആക്രമണം നടന്നത്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
ലഷ്കർ ഭീകരനും നിരവധി ഭീകരസംഘടനാംഗങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിന്റെ പിടിയിലായിരുന്നു. അതിർത്തി മേഖലകളിൽ ആയുധക്കടത്തും നുഴഞ്ഞു കയറ്റങ്ങളും സൈന്യം ശക്തമായി നേരിടുകയാണെന്നും പൊലീസ് ഉറച്ച പിന്തുണ നൽകുന്നുണ്ടെന്നും കത്വ പൊലീസ് അറിയിച്ചു.
Discussion about this post