Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സ്പീക്കറുടെ വസതിയില്‍ സ്വപ്‌ന എത്തിയിരുന്നതായി പി രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പൻ: അന്വേഷണം സ്പീക്കറിലേക്ക്

നിയമസഭാംഗങ്ങള്‍ക്കും സഭാമന്ദിരത്തിലെ ജീവനക്കാര്‍ക്കും നിയമ പരിരക്ഷ തുല്യമാണെന്ന് സ്പീക്കര്‍ വിശദീകരിച്ചത് തെറ്റാണെന്നാണ് തെളിയുന്നത്.

by Brave India Desk
Jan 9, 2021, 09:25 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: സ്വര്‍ണം, കറന്‍സി കടത്തു കേസുകളിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഔദ്യോഗിക വസതിയില്‍ ചെന്നിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്ത കസ്റ്റംസ് ഇതു സംബന്ധിച്ച സൂക്ഷ്മ വിവരങ്ങള്‍ അയ്യപ്പനില്‍നിന്ന് ശേഖരിച്ചു. സ്വപ്‌നയും സരിത്തും വികാസ് ഭവനില്‍ നിയമസഭാ കോംപ്ലക്‌സില്‍ സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയില്‍ ചെന്നിരുന്നെന്നും സ്വപ്‌നയെ ഒന്നിലേറെ തവണ നേരിട്ട് കണ്ടിട്ടുണ്ടെന്നും അയ്യപ്പന്‍ പറഞ്ഞതായാണ് വിവരം.

സ്പീക്കറുടെ യാത്രകളും പരിപാടികളും നിശ്ചയിക്കുന്നതില്‍ കെ. അയ്യപ്പന് പ്രധാന പങ്കുണ്ട്. സ്വപ്‌ന, സ്പീക്കറെ സ്വകാര്യ ചടങ്ങില്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ വന്നതാണെന്ന ന്യായം അയ്യപ്പന്‍ പറഞ്ഞു. എന്നാല്‍, ആ പരിപാടിയുമായി ബന്ധമില്ലാത്ത സരിത്തിന്റെ സാന്നിധ്യം സംബന്ധിച്ച വിശദീകരണത്തിന് വിഷമിച്ചു. എന്നാണ് സ്വപ്‌ന നീതിയിലെത്തിയത്, എപ്പോള്‍, എന്തായിരുന്നു ദൗത്യം തുടങ്ങിയ കാര്യങ്ങളില്‍ ഓര്‍മയില്ല, രേഖകള്‍ നോക്കണം തുടങ്ങിയ മറുപടികളാണ് അയ്യപ്പന്‍ നല്‍കിയത്.

Stories you may like

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

സ്വപ്‌നയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായ ആശയ വിനിമയം നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ല. അയ്യപ്പനെ ഇനിയും ചോദ്യം ചെയ്യും. സ്പീക്കറെ ചോദ്യം ചെയ്യാന്‍ നടപടി തടസ്സങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ കസ്റ്റംസ് കൂടുതല്‍ നിയമോപദേശം തേടി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള നിയമജ്ഞരുടെ സഹായമാണ് തേടിയത്. നിയമസഭാംഗങ്ങള്‍ക്കും സഭാമന്ദിരത്തിലെ ജീവനക്കാര്‍ക്കും നിയമ പരിരക്ഷ തുല്യമാണെന്ന് സ്പീക്കര്‍ വിശദീകരിച്ചത് തെറ്റാണെന്നാണ് തെളിയുന്നത്.

നിയമസഭാ ചട്ടം 164, 165 അനുസരിച്ച്‌ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് 14 ദിവസത്തിനു മുന്‍പും സമ്മേളനം കഴിഞ്ഞ് 14 ദിവസവും സിവില്‍ നടപടികളില്‍നിന്ന് എംഎല്‍എയ്ക്ക് പരിരക്ഷയുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഒരു സാധാരണ പൗരനു ലഭിക്കുന്ന ആനുകൂല്യം മാത്രമേ എംഎല്‍എക്കുള്ളൂ. സഭാ മന്ദിര പരിസരത്ത് അറസ്റ്റ് ചെയ്യുന്നെങ്കില്‍ മാത്രമേ അനുമതിപോലും വേണ്ടതുള്ളൂ. നിയമസഭാ സമ്മേളനത്തിലാണെങ്കിലും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെടാന്‍ തന്നെയാണ് തീരുമാനം.

read also: ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രിക്ക് ചരിത്ര നേട്ടം, ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്

എന്നാല്‍ ഹാജരാകാനുള്ള തീയതി സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇതോടെ, സ്പീക്കറെ ചോദ്യം ചെയ്യാനുള്ള വഴി കസ്റ്റംസിന് തുറന്നു കിട്ടി. സ്പീക്കറുടെ വസതിയില്‍ വിദേശ കറന്‍സി അടങ്ങിയ ബാഗ് കൈ മാറിയെന്നാണ് സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നത്. ഇരുവരുടെയും സന്ദര്‍ശനം സ്പീക്കറുടെ ജീവനക്കാരന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

Tags: speaker p sreeramakrishnan
Share1TweetSendShare

Latest stories from this section

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

Discussion about this post

Latest News

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies