Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മന്ത്രിമാരുള്‍പ്പടെ ഇരുപതോളം സി പി എം എം എല്‍ എമാര്‍ക്ക് ഇത്തവണ സീറ്റ് ഇല്ലെന്ന് സൂചന :യുവത്വത്തിലൂടെ തുടര്‍ ഭരണം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍

മണ്ഡലത്തിന്റെ പൊതുസ്വഭാവവും നേതാക്കള്‍ നിര്‍വഹിക്കേണ്ട ചുമതലയും മുന്‍നിര്‍ത്തിയാകും സ്ഥാനാര്‍ത്ഥി നിര്‍ണയം.

by Brave India Desk
Jan 11, 2021, 12:13 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : യുവത്വത്തിലൂടെ തുടര്‍ഭരണം, വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഹൃദയപക്ഷത്തിലേറ്റാനുള്ള പുതു തന്ത്രം പയറ്റുകയാണ് സി പി എം . രണ്ടുതവണ തുടര്‍ച്ചയായി ജയിച്ചവരെ മാറ്റിനിര്‍ത്തണമെന്ന് അലിഖിത നിയമമുണ്ടെങ്കിലും മുന്‍ തിരഞ്ഞെടുപ്പുകളിലടക്കം പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച്‌ നയങ്ങളില്‍ വെള്ളം ചേര്‍ത്തിരുന്നു.

എന്നാല്‍ ഇക്കുറി തലമുറമാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സി പി എം. ഇതിനായി രണ്ട് കാരണങ്ങളാണ് നിരത്തുന്നത്. ബി ജെ പിയുടെ വോട്ട് ശതമാനത്തിലുള്ള വര്‍ദ്ധനവ് ഒരു വശത്ത്. യുവത്വത്തിലൂടെ വളരുന്ന ബി ജെ പിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നതും, കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്നതിനും നേതൃനിരയിലേക്ക് യുവാക്കളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക ആവശ്യമാണ്. ഇതിനായി മുതിർന്ന നേതാക്കൾക്ക് ഇത്തവണ സീറ്റ് നൽകില്ലെന്നാണ് സൂചന.

Stories you may like

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

ഇവരെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് ഉൾപ്പെടുത്താനാണ് ആലോചന.രണ്ടില്‍ കൂടുതല്‍ മത്സരിച്ചവരെ ഇക്കുറി മാറ്റി നിര്‍ത്താനും സാധ്യത കൂടുതലാണ്. അതേസമയം വിജയസാധ്യത മാത്രം മുന്നില്‍കണ്ടായാല്‍ മുതിര്‍ന്ന ചിലര്‍ക്ക് വീണ്ടും സീറ്റുകള്‍ നല്‍കാനുമാണ് നീക്കം. മണ്ഡലത്തിന്റെ പൊതുസ്വഭാവവും നേതാക്കള്‍ നിര്‍വഹിക്കേണ്ട ചുമതലയും മുന്‍നിര്‍ത്തിയാകും സ്ഥാനാര്‍ത്ഥി നിര്‍ണയം.

read also: കല്യാണ മണ്ഡപങ്ങളിൽ നിന്ന് എച്ചിൽ ഭക്ഷിച്ചു ഐഎഎസ് പഠിക്കുന്ന യുവതിയുടെ കഥയിൽ സത്യാവസ്ഥ വെളിപ്പെടുത്തി കൊല്ലം ജില്ലാ കളക്ടർ

എന്ത് വില കൊടുത്തും തുടര്‍ഭരണം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു സ്വീകാര്യതയുള്ള സ്വതന്ത്ര മുഖങ്ങളെ ഇക്കുറിയും പരീക്ഷിക്കാനാണ് സിപിഎം നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി. ജയരാജനും വീണ്ടും മത്സരിക്കുമെന്നാണ് സൂചനകള്‍. മുഖ്യമന്ത്രി ധര്‍മ്മടത്ത് തന്നെ വീണ്ടും ജനവിധി തേടാനൊരുങ്ങുമ്പോള്‍ ഇ.പി. ജയരാജന്‍ മട്ടന്നൂരില്‍ നിന്ന് കല്യാശ്ശേരിയിലേക്ക് മാറിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമല്ലാത്ത കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ.കെ. ശൈലജ അങ്ങനെയെങ്കില്‍ മട്ടന്നൂരിലേക്ക് മാറും. ആരോാഗ്യകാരണങ്ങളാല്‍ മന്ത്രി എം.എം. മണി മത്സരിക്കില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. പാര്‍ട്ടി ചുമതലയിലേക്കു മാറണോ എന്നതായിരിക്കും എ.കെ. ബാലന്‍, ഇ.പി. ജയരാജന്‍ എന്നിവരുടെ മത്സരസാധ്യത നിശ്ചയിക്കുക. തിരഞ്ഞെടുപ്പിനു ശേഷം സിപിഎം. സമ്മേളന നടപടികളിലേക്കു കടക്കുകയാണ്. ഇ.പി. ജയരാജന്‍ അടുത്ത സംസ്ഥാന സെക്രട്ടറിയാകാനുള്ള സാധ്യതയും കൂടുതലാണ്.

ഏഴുതവണ മത്സരിക്കുകയും രണ്ടുതവണ മന്ത്രിയാകുകയും ചെയ്ത ജി. സുധാകരന്‍ ഇനി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന സൂചന നല്‍കുന്നുണ്ട്. മത്സരിച്ച നാലുതവണയും ജയിക്കുകയും രണ്ടുതവണ മന്ത്രിയാകുകയും ചെയ്ത തോമസ് ഐസക്കും മത്സരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. അതേസമയം സിപിഎമ്മിനെ ധനകാര്യം കൈകാര്യം ചെയ്യുന്ന ഐസക്കിനെ എങ്ങനെ മാറ്റിനിര്‍ത്തുമെന്ന കാര്യത്തില്‍ വ്യക്തതകളില്ല.

Tags: cpm
Share1TweetSendShare

Latest stories from this section

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞാൻ മരിച്ചാൽ ഉത്തരവാദി ബാലയും കുടുംബവും: ആശുപത്രി കിടക്കയിൽ നിന്ന് മുൻ പങ്കാളി എലിസബത്ത്

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

Discussion about this post

Latest News

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

മകനെ മടങ്ങിവരുക, വിരാട് കോഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തണം; ആവശ്യവുമായി മുൻ താരം; അങ്ങനെ സംഭവിച്ചാൽ കളറാകും

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

ക്രിക്കറ്റിൽ ഇതുപോലെ ഒന്ന് നിങ്ങൾ ഇനി കാണില്ല, ഭാഗ്യത്തിനൊപ്പം ചേർന്ന് കാണികളും അമ്പയറുമാരും; ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ മത്സരത്തിൽ അപൂർവ്വ കാഴ്ച്ച

ഓൺലൈനിൽ അള്ളാഹുവിനെ നിന്ദിക്കുന്നവരുടെ എണ്ണം കൂടുന്നു; അന്വേഷണത്തിന് പാകിസ്താൻ കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies