Thursday, December 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ്’; ബലാക്കോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ നാവായവർക്കെതിരെ സന്ദീപ് വാര്യർ

by Brave India Desk
Jan 11, 2021, 02:33 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ബലാക്കോട്ട് വ്യോമാക്രമണം പാകിസ്ഥാൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്തവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ബലാക്കോട്ട് എയർ സ്ട്രൈക്ക് നടന്നപ്പോൾ മാധ്യമ ചർച്ചകളിലുടനീളം സ്വീകരിച്ച നിലപാട് “രാഷ്ട്രീയമായി നിങ്ങൾക്ക് മോദിയെ എതിർക്കാൻ മറ്റെന്തു സംഭവവും ഉപയോഗിക്കാം, ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇന്ത്യൻ സേനാ വിഭാഗങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ല ” എന്നതായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ഇന്ത്യൻ വ്യോമസേനയുടെ പ്രഫഷണലിസത്തിലും കരുത്തിലും പരിപൂർണ വിശ്വാസം ഇന്ത്യക്കാർക്കുണ്ട്. എന്നാൽ ചർച്ച നയിച്ച ചില അവതാരകരും കോൺഗ്രസ് , സിപിഎം പ്രതിനിധികളും പാക്കിസ്ഥാൻ്റെ അവകാശ വാദമായിരുന്നു ആധികാരികമെന്ന നിലയിൽ അവതരിപ്പിച്ചത്. പാക്കിസ്ഥാൻ സൈന്യം ചരിത്രത്തിലെവിടെയും സത്യം പറഞ്ഞിട്ടില്ലെന്നും സന്ദീപ് വാര്യർ ഓർമ്മിപ്പിച്ചു.

Stories you may like

 ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നർ ‘രാഹവീർ’: സർക്കാർ വക പ്രതിഫലം: ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

മുംബൈ അക്രമണം നടത്തിയ അജ്മൽ കസബ് ഇന്ത്യക്കാരനാണെന്ന് വരെ പ്രചരണം നടത്താൻ ശ്രമിച്ചു. ആ കുപ്രചരണം പാക്കിസ്ഥാൻ്റെ പേ റോളിൽ ഉള്ള ചില ഇന്ത്യക്കാരും നടത്തിയിരുന്നു. മുംബൈ ആക്രമണത്തിന് പിറകിൽ ഇന്ത്യക്കാർ തന്നെയാണെന്ന നറേറ്റീവ് ചമച്ച് പാക്കിസ്ഥാനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർ തന്നെയാണ് ബലാകോട്ട് എയർ സ്ട്രൈക്കിൽ പാക്കിസ്ഥാന് ആൾ നാശമില്ലെന്നും പൈൻ മരങ്ങൾ മാത്രമാണ് നശിച്ചത് എന്നുമുള്ള പാക് പ്രചരണവും ഏറ്റെടുത്ത് നടത്തിയത് . ഇന്ത്യൻ വ്യോമ സേന പാക് അതിർത്തിക്കുള്ളിൽ കടന്നു ചെന്ന് നടത്തിയ ധീരോദാത്തമായ ആക്രമണത്തെ ഇകഴ്ത്തി കാണിക്കാനും പെറ്റ നാടിനെ താറടിച്ചു കാണിക്കാനും ഈ കൊടും ചതിയൻമാർക്ക് ഒരു മടിയും ഉണ്ടായില്ലെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു.

ബലാകോട്ട് മാത്രമല്ല , ഉറി സർജിക്കൽ സ്ട്രൈക്കും വിജയകരമായിരുന്നു എന്നു മനസിലാക്കാൻ പാക്കിസ്ഥാൻ്റെ സർട്ടിഫിക്കറ്റ് എന്തായാലും വേണ്ട . ഈ രണ്ടു സംഭവങ്ങൾക്കു ശേഷവും ഉണ്ടായ പാക് നേതൃത്വത്തിൻ്റെ പ്രതികരണം ശ്രദ്ധിച്ചാൽ മാത്രം മതി. പാക് സൈന്യം ശക്തിപ്പെടുത്തണമെന്നും 73 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയിൽ ഇപ്പോഴുള്ളതു പോലെ ഒരു സർക്കാർ ഉണ്ടായിട്ടില്ല എന്നുമുള്ള ഇമ്രാൻ ഖാൻ്റെ ആ പ്രസ്താവനയിൽ എല്ലാമുണ്ട്.

സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, ശത്രുവിൻറെ പേ റോളിൽ ശത്രുവിനു വേണ്ടി ശത്രുവിൻറെ പ്രപ്പഗാണ്ട ഏറ്റെടുത്തു നടത്തുന്ന രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ബലാക്കോട്ട് എയർ സ്ട്രൈക്ക് നടന്നപ്പോൾ മാധ്യമ ചർച്ചകളിലുടനീളം സ്വീകരിച്ച നിലപാട് “രാഷ്ട്രീയമായി നിങ്ങൾക്ക് മോദിയെ എതിർക്കാൻ മറ്റെന്തു സംഭവവും ഉപയോഗിക്കാം, ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇന്ത്യൻ സേനാ വിഭാഗങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ല ” എന്നതായിരുന്നു.

ഒരു പൂർവ്വ സൈനികൻ്റെ മകനെന്ന നിലയ്ക്ക് ഇന്ത്യൻ സൈന്യം വെറുതേ ഒന്നും പറയില്ല എന്ന ഉത്തമ ബോധ്യത്തോടെയാണ് ആ നിലപാട് പറഞ്ഞത് . ഇന്ത്യൻ വ്യോമസേനയുടെ പ്രഫഷണലിസത്തിലും കരുത്തിലും പരിപൂർണ വിശ്വാസം ഇന്ത്യക്കാർക്കുണ്ട്.

എന്നാൽ ചർച്ച നയിച്ച ചില അവതാരകരും കോൺഗ്രസ് , സിപിഎം പ്രതിനിധികളും പാക്കിസ്ഥാൻ്റെ അവകാശ വാദമായിരുന്നു ആധികാരികമെന്ന നിലയിൽ അവതരിപ്പിച്ചത്. പാക്കിസ്ഥാൻ സൈന്യം ചരിത്രത്തിലെവിടെയും സത്യം പറഞ്ഞിട്ടില്ല എന്നോർക്കണം.

65 ൽ പാക്കിസ്ഥാൻ തോറ്റു തുന്നം പാടിയ യുദ്ധത്തിൽ ലാഹോർ സംരക്ഷിച്ചേ എന്നു പറഞ്ഞ് വിജയാഘോഷം നടത്തുന്നവരാണ് പാക്കിസ്ഥാൻ . 71 ൽ ഈസ്റ്റ് പാക്കിസ്ഥാനിൽ നടത്തിയ കൂട്ടക്കൊലകൾ ഇന്നും അവർ ന്യായീകരിക്കുന്നു . യുദ്ധത്തിൽ ആയുധം വച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയ വിവരം പോലും നിരവധി ദിവസം അവർ മറച്ചു വച്ചു. കാർഗിലിൽ പാക്കിസ്ഥാൻ സൈന്യമേ ഇല്ല എന്നായിരുന്നല്ലോ വാദം . മുംബൈ അക്രമണം നടത്തിയ അജ്മൽ കസബ് ഇന്ത്യക്കാരനാണെന്ന് വരെ പ്രചരണം നടത്താൻ ശ്രമിച്ചു. ആ കുപ്രചരണം പാക്കിസ്ഥാൻ്റെ പേ റോളിൽ ഉള്ള ചില ഇന്ത്യക്കാരും നടത്തിയിരുന്നു.

മുംബൈ ആക്രമണത്തിന് പിറകിൽ ഇന്ത്യക്കാർ തന്നെയാണെന്ന നറേറ്റീവ് ചമച്ച് പാക്കിസ്ഥാനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർ തന്നെയാണ് ബലാകോട്ട് എയർ സ്ട്രൈക്കിൽ പാക്കിസ്ഥാന് ആൾ നാശമില്ലെന്നും പൈൻ മരങ്ങൾ മാത്രമാണ് നശിച്ചത് എന്നുമുള്ള പാക് പ്രചരണവും ഏറ്റെടുത്ത് നടത്തിയത് . ഇന്ത്യൻ വ്യോമ സേന പാക് അതിർത്തിക്കുള്ളിൽ കടന്നു ചെന്ന് നടത്തിയ ധീരോദാത്തമായ ആക്രമണത്തെ ഇകഴ്ത്തി കാണിക്കാനും പെറ്റ നാടിനെ താറടിച്ചു കാണിക്കാനും ഈ കൊടുംചതിയൻമാർക്ക് ഒരു മടിയും ഉണ്ടായില്ല .

ബലാകോട്ട് മാത്രമല്ല , ഉറി സർജിക്കൽ സ്ട്രൈക്കും വിജയകരമായിരുന്നു എന്നു മനസിലാക്കാൻ പാക്കിസ്ഥാൻ്റെ സർട്ടിഫിക്കറ്റ് എന്തായാലും വേണ്ട . ഈ രണ്ടു സംഭവങ്ങൾക്കു ശേഷവും ഉണ്ടായ പാക് നേതൃത്വത്തിൻ്റെ പ്രതികരണം ശ്രദ്ധിച്ചാൽ മാത്രം മതി. പാക് സൈന്യം ശക്തിപ്പെടുത്തണമെന്നും 73 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയിൽ ഇപ്പോഴുള്ളതു പോലെ ഒരു സർക്കാർ ഉണ്ടായിട്ടില്ല എന്നുമുള്ള ഇമ്രാൻ ഖാൻ്റെ ആ പ്രസ്താവനയിൽ എല്ലാമുണ്ട്.

ഒരു കാര്യം വ്യക്തമാകുന്നു. സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, ശത്രുവിൻ്റെ പേ റോളിൽ ശത്രുവിനു വേണ്ടി ശത്രുവിൻ്റെ പ്രപ്പഗാണ്ട ഏറ്റെടുത്തു നടത്തുന്ന രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ് .

#IndianArmy #Balakot #BalakotAirStrike #SurgicalStrike 

https://www.facebook.com/Sandeepvarierbjp/photos/a.847063515335416/4923782390996821/

 

Tags: oppositionSandeep G VarierBalakot Air StrikesFACEBOOK
Share1TweetSendShare

Latest stories from this section

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്താന് ഷോക്ക് ട്രീറ്റ്മെന്റുമായി അഫ്ഗാനിസ്താൻ :കുടിവെള്ളം മുട്ടിക്കാൻ കൂറ്റൻ ഡാം

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ഒരാൾ പോലും അനുകൂലിച്ച് സംസാരിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളിൽ ഭിന്നസ്വരം

ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിൽ വിമാനങ്ങൾ പറക്കരുത് ; നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ

ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിൽ വിമാനങ്ങൾ പറക്കരുത് ; നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ

ആ ജോലി ഇനി വേണ്ട! ; നിയമനം സ്വീകരിക്കില്ലെന്ന് നിതീഷ് കുമാർ ഹിജാബ് മാറ്റിയ ആയുഷ് ഡോക്ടർ

ആ ജോലി ഇനി വേണ്ട! ; നിയമനം സ്വീകരിക്കില്ലെന്ന് നിതീഷ് കുമാർ ഹിജാബ് മാറ്റിയ ആയുഷ് ഡോക്ടർ

Discussion about this post

Latest News

 ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ

 ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നർ ‘രാഹവീർ’: സർക്കാർ വക പ്രതിഫലം: ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്താന് ഷോക്ക് ട്രീറ്റ്മെന്റുമായി അഫ്ഗാനിസ്താൻ :കുടിവെള്ളം മുട്ടിക്കാൻ കൂറ്റൻ ഡാം

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ഒരാൾ പോലും അനുകൂലിച്ച് സംസാരിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളിൽ ഭിന്നസ്വരം

ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിൽ വിമാനങ്ങൾ പറക്കരുത് ; നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ

ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിൽ വിമാനങ്ങൾ പറക്കരുത് ; നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ

ആ ജോലി ഇനി വേണ്ട! ; നിയമനം സ്വീകരിക്കില്ലെന്ന് നിതീഷ് കുമാർ ഹിജാബ് മാറ്റിയ ആയുഷ് ഡോക്ടർ

ആ ജോലി ഇനി വേണ്ട! ; നിയമനം സ്വീകരിക്കില്ലെന്ന് നിതീഷ് കുമാർ ഹിജാബ് മാറ്റിയ ആയുഷ് ഡോക്ടർ

മോദി ഒമാനിൽ ; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അറബ് രാഷ്ട്രം ; നാളെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യത

മോദി ഒമാനിൽ ; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അറബ് രാഷ്ട്രം ; നാളെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യത

ഇത് മോശമായി പോയി കോഹ്‌ലി ഭായ്, സൂപ്പർതാരത്തിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിന് വമ്പൻ വിമർശനം; വീഡിയോ കാണാം

ഇത് മോശമായി പോയി കോഹ്‌ലി ഭായ്, സൂപ്പർതാരത്തിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിന് വമ്പൻ വിമർശനം; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies