കൊച്ചി: ഡോളർ കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മലപ്പുറം സ്വദേശി കിരണിനെയാണ് ചോദ്യം ചെയ്യുന്നത്.
കിരണിന് മസ്‌ക്കറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം ഉണ്ട്. ഇയാളെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് വഴി ദുബായിലെത്തിച്ച ഡോളര്‍ അവിടെ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കിരണ്‍ തിരവനന്തപുരത്ത് വര്‍ഷങ്ങളായി സ്ഥിരതാമസക്കാരനാണ്. വിദേശത്ത് ഇയാള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
കോണ്‍സുലേറ്റ് വഴി വിദേശത്ത് എത്തിച്ച ഡോളര്‍ കിരണിന് കൈമാറിയതായി സ്വപ്‌ന സുരേഷ് നേരത്തെ മൊഴി നൽകിയിരുന്നു. സരിത്തിന്റെ മൊഴിയിലും ഇതുണ്ട്. വിദേശത്ത് കിരണ്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പണം നിക്ഷേപിച്ചതെന്നാണ് കണ്ടെത്തല്‍. ഇതുയോഗിച്ച് സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഡോളർ കടത്ത് കേസിൽ വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു.
Discussion about this post