പാലക്കാട്: ബജറ്റ് പ്രഖ്യാപനത്തിന്റെ ആമുഖത്തിൽ പാലക്കാട് ചിതലയിലെ കുളവന്‍മുക്ക് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിത ചൊല്ലിയായിരുന്നു ബഡ്‌ജറ്റിന്റെ തുടക്കം. വീണ്ടും സൂര്യനുദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും മനുഷ്യര്‍ പ്രതീക്ഷയോടെ ജീവിതത്തിലേക്ക് കടക്കുകയും ചെയ്യുന്നപോലെ കൊവിഡിനെ അതിജീവിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകും എന്നതായിരുന്നു കവിത.
എന്നാൽ താന്‍ എഴുതിയ കവിത ബജറ്റ് അവതരണത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെങ്കിലും, പൊട്ടിപ്പൊളിഞ്ഞ തന്റെ സ്കൂള്‍ പുതുക്കിപ്പണിയണമെന്ന അപേക്ഷയാണ് മന്ത്രിയോട് സ്‌നേഹയ‌്ക്ക് പറയാനുള്ളത്.
പൊട്ടിപ്പൊളിഞ്ഞ് ഷീറ്റുകള്‍ വച്ചുകെട്ടി വളരെ മോശമായ അവസ്ഥയിലാണ് കുളവന്‍മുക്ക് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മാനത്ത് മഴചാറിയാല്‍ ക്ലാസും കുട്ടികളും നനഞ്ഞുകുതിരും. മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഗ്രൗണ്ട് പോലുമില്ല. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് നിര്‍മ്മാണത്തിനായി പഞ്ചായത്ത് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ പുരോഗമിക്കുന്നില്ല എന്ന് സ്‌കൂള്‍ അധികൃതര്‍ പരാതി ഉന്നയിക്കുന്നു.
ബജറ്റ് പ്രഖ്യാപനത്തിന്റെ തുടക്കത്തിലും മദ്ധ്യഭാഗത്തും, അവസാനവേളയിലും ധനമന്ത്രി തോമസ് ചൊല്ലിയത് കേരളത്തിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ രചിച്ച കവിതകളായിരുന്നു.
Discussion about this post