ഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്സിൻ ദൗത്യത്തെ പ്രകീർത്തിച്ച് ലോകം. വാക്സിൻ എത്തിക്കാൻ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ് ജേർ ബോൾസനാരോ. ഹനുമാൻ മൃതസഞ്ജീവനി കൊണ്ടു വരുന്ന രാമായണ കഥാ സന്ദർഭം ട്വീറ്റിൽ ഉൾപ്പെടുത്തിയാണ് ബൊൽസൊനാരോ മോദിക്ക് നന്ദി അറിയിച്ചിരിക്കുന്നത്.
– Namaskar, Primeiro Ministro @narendramodi
– O Brasil sente-se honrado em ter um grande parceiro para superar um obstáculo global. Obrigado por nos auxiliar com as exportações de vacinas da Índia para o Brasil.
– Dhanyavaad! धनयवाद pic.twitter.com/OalUTnB5p8
— Jair M. Bolsonaro (@jairbolsonaro) January 22, 2021
ആഗോള ഭീഷണിയായി ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ മഹാമാരിയെ ഒറ്റക്കെട്ടായി നാം നേരിട്ടു. ഞങ്ങളുടെ ആവശ്യപ്രകാരം വാക്‌സിനെത്തിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായി ബൊൽസൊനാരൊ ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽ നിന്നും രണ്ട് ദശലക്ഷം ഡോസ് വാക്സിനുകൾ കഴിഞ്ഞ ദിവസം ബ്രസീലിലേക്ക് അയച്ചിരുന്നു. ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുൻപേ ബ്രസീൽ ഇന്ത്യയോട് വാക്സിൻ അഭ്യർത്ഥിച്ചിരുന്നു.
വാക്സിൻ എത്തിച്ചു നൽകിയതിന് ഇന്ത്യക്ക് നന്ദി പറയുന്നതായി ബംഗ്ലാദേശും അറിയിച്ചിരുന്നു. ഇന്ത്യയുടെ വലിയ സമ്മാനം എന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാക്സിൻ വിതരണത്തെ വിശേഷിപ്പിച്ചത്.
കൂടാതെ നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി, മാലി ദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊലിഹ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ വാക്‌സിനെത്തിച്ചതിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു.
അതേസമയം കൊവിഡ് വാക്സിന് വേണ്ടി ചൈനയുമായി ധാരണയിലെത്തിയിരുന്ന ലോക രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് വാക്സിൻ വാങ്ങാൻ കരാറായതായാണ് വിവരം. ഇന്ത്യയിൽ നിന്നും കൊവിഡ് വാക്സിൻ വാങ്ങാൻ അഭ്യർത്ഥിച്ച് കംബോഡിയൻ പ്രധാനമന്ത്രി ഹൂൺ സെൻ തിങ്കളാഴ്ച ഇന്ത്യൻ സ്ഥാനപതിയെ സമീപിച്ചിരുന്നു. ചൈനയിൽ നിന്നും സൗജന്യമായി മൂന്ന് ദശലക്ഷം വാക്സിനുകൾ വാങ്ങിയിരുന്ന ഇന്തോനേഷ്യയും വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നും വാക്സിൻ വാങ്ങാൻ ഒരുങ്ങുകയാണ്.
Discussion about this post