Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘അഴിമതിയും കൊള്ളരുതായ്മയും ചെയ്തിട്ട് വൃഥാ പ്രമേയങ്ങൾ പാസാക്കുന്നു‘; കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

by Brave India Desk
Jan 23, 2021, 10:54 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സിഎജിക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കിഫ്ബി വായ്പ സംബന്ധിച്ച് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കിയതിനെതിരെയാണ് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്. ജനാധിപത്യത്തിന് അപമാനം ഉണ്ടാക്കിയ പ്രമേയം പാസാക്കൽ ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.

ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ് സർക്കാരിന്റേത്. അഴിമതി മറയ്ക്കാൻ ഫെഡറലിസത്തിന്റെ അന്ത:സത്തക്ക് കളങ്കം വരുത്തിയ സർക്കാരിനെ തിരിച്ചറിയാൻ കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് കഴിയും. സ്വതന്ത്ര റിപ്പബ്ളിക്ക് അല്ല കേരളമെന്ന് മുഖ്യമന്ത്രിയും കൂട്ടരും ഓർക്കുന്നത് നന്നായിരിക്കുമെന്നും വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Stories you may like

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കിഫ്ബി വായ്പ സംബന്ധിച്ച് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മുഖ്യമന്ത്രി മുൻകൈ എടുത്ത് നിയമസഭയിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കമാണ്.ജനാധിപത്യത്തിന് അപമാനം ഉണ്ടാക്കിയ പ്രമേയം പാസാക്കൽ ഏത് ചട്ടത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണം. ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ് സർക്കാരിന്‍റേത്.

ഭരണഘടന അനുസരിച്ചോ,സഭാ കീഴ് വഴക്ക പ്രകാരമോ ഇത്തരമൊരു കാര്യം ചരിത്രത്തിലിന്നുവരെ ഉണ്ടായിട്ടില്ല. സഭയിൽ വെച്ച റിപ്പോർട്ടിന്മേൽ എതിരഭിപ്രായം ഉണ്ടെങ്കിൽ പി.എ.സി ക്ക് വിടുകയാണ് പതിവ്. എന്നാൽ അത് തങ്ങൾക്ക് ബാധകമല്ലെന്ന തികഞ്ഞ ധാർഷ്ട്യമാണ് സിഎജിക്കെതിരെ രാഷ്ട്രീയ പ്രേരിതമായ പ്രമേയം പാസാക്കാൻ സഭയെ ഉപയോഗിക്കുക വഴി ഇടത് സർക്കാർ കാണിച്ചിരിക്കുന്നത്.

രാജ്യത്തെ നിയമ വ്യവസ്ഥ കേരളത്തിന് ബാധകമല്ലെന്നാണ് സർക്കാർ ധരിച്ച് വെച്ചിരിക്കുന്നത്. കിഫ്ബി വായ്പയെടുപ്പിൽ നടപടിക്രമങ്ങൾ പാലിക്കാത്തത് സിഎജി ചൂണ്ടികാണിച്ചതിലുള്ള പ്രതികാരം തീർക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിഎജി റിപ്പോർട്ടുകൾ വന്നപ്പോൾ സർക്കാർ സ്വീകരിച്ച സമീപനം സംസ്ഥാന സർക്കാരിനെ ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.

അഴിമതിയും കൊള്ളരുതായ്മയും ചെയ്താൽ അത് പറയാൻ പാടില്ലെന്ന ഇടത് സർക്കാരിന്‍റെ വിചിത്ര നിലപാട് തീർത്തും പരിഹാസ്യമാണ്.പ്രമേയത്തെ പിൻതുണക്കുക വഴി അഴിമതിക്ക് കുടപിടിക്കുന്നവരായി സഭയിലെ ഇടത് അംഗങ്ങൾ മാറി. പ്രമേയം പാസാക്കും മുൻപേ അതിന് അധികാരം ഉണ്ടോ എന്നറിയാൻ നിയമോപദേശം തേടുകയെന്ന മര്യാദ സർക്കാരിന് കാണിക്കാമായിരുന്നു.

അഴിമതി മറക്കാൻ ഫെ‍‍ഡറലിസത്തിന്‍റെ അന്ത:സത്തക്ക് കളങ്കം വരുത്തിയ സർക്കാരിനെ തിരിച്ചറിയാൻ കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് കഴിയും. പ്രത്യേക റിപ്പബ്ളിക്ക് അല്ല കേരളമെന്ന് മുഖ്യമന്ത്രിയെയും കൂട്ടരും ഓർക്കുന്നത് നന്നായിരിക്കും.

https://www.facebook.com/VMBJP/photos/a.657264164369616/3628773267218676/

Tags: Pinarayi Vijayanv muraleedharankerala governmentcagFACEBOOK
Share25TweetSendShare

Latest stories from this section

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

Discussion about this post

Latest News

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

ലോർഡ്സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടിയിട്ടും ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ജസ്പ്രീത് ബുംറ; ആ പോയിന്റ് ശ്രദ്ധിക്കേണ്ടത്

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്, പക്ഷെ ഞാൻ അത് എടുക്കില്ല; ചിരിപ്പിച്ച് ജസ്പ്രീത് ബുംറ; വീഡിയോ കാണാം

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

ഇന്ത്യക്ക് ആ താരമാണ് എക്സ് ഫാക്ടർ എങ്കിൽ ഞങ്ങൾക്ക് അവനാണ്, ചെറുക്കൻ ഉള്ളപ്പോൾ ഡ്രസിങ് റൂമിൽ ആവേശമാണ്: ജോ റൂട്ട്

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ഒരൊറ്റ ദിവസം കൊണ്ട് തൂക്കിയത് അനേകം റെക്കോഡുകൾ, പണി കൊടുത്തത് രാഹുൽ ദ്രാവിഡിന്; റൂട്ടിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies