മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചിത്ര വാദവുമായി പ്രതി കോടതിയിൽ. പ്രായപൂർത്തിയാകുമ്പോൾ പെൺകുട്ടിയെ ഭാര്യയാക്കുമെന്ന് പ്രതി കോടതിയിൽ അറിയിച്ചു. ഒന്നിലേറെ വിവാഹം കഴിക്കാൻ തന്റെ മതം അനുവദിക്കുന്നുണ്ടെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
പ്രതിയുടെ വാദം പെൺകുട്ടിയുടെ അമ്മ കോടതിയിൽ അംഗീകരിച്ചു. ഇതോടെ വിവാഹിതനായ ഇരുപത്തിയഞ്ചുകാരന് പോക്സോ കോടതി ജാമ്യം അനുവദിച്ചു. എന്നാൽ പ്രതിയുടെയും പെൺകുട്ടിയുടെ അമ്മയുടെയും വാദങ്ങളെ പൊലീസ് എതിർത്തു.
യുവാവ് വിവാഹിതനാണെന്നും വീണ്ടും വിവാഹം കഴിക്കാന്‍ നിലവില്‍ യുവാവിന്റെ ഭാര്യയായ യുവതിയുടെ സമ്മതമില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നാൽ പൊലീസിന്റെ എതിർവാദം അനുവദിക്കാൻ കോടതി തയ്യാറായില്ല. ഇതോടെ ജാമ്യം ലഭിച്ച പ്രതി പുറത്തിറങ്ങി. രണ്ട് വർഷം കഴിഞ്ഞ് പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാം എന്നാണ് ഇയാൾ കോടതിയെ അറിയിച്ചിരിക്കുന്നത്.
Discussion about this post