ഡൽഹി: രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം തികയുമ്പോൾ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഒക്ടോബർ മുതൽ മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം വരുതിയിലായെങ്കിലും കേരളത്തിൽ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ കേസുകളിൽ 40 ശതമാനത്തിലേറെയും കേരളത്തിലാണ്.
സംസ്ഥാനം അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഫെബ്രുവരിയാണ് നിർണായക മാസമെന്നും നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കർശനമാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
നിലവിൽ ഏറ്റവും അധികം രോഗികളും ഏറ്റവും ഉയർന്ന പ്രതിദിന രോഗികളും ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്കും കേരളത്തിലാണ്. ജീവിതശൈലിയും മറ്റുമാണ് രോഗബാധ വർദ്ധിക്കുന്നതിന് കാരണമെന്നാണ് ആരോഗ്യ മന്ത്രി അഭിപ്രായപ്പെടുന്നതെങ്കിലും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വരുത്തുന്ന അലംഭാവമാണ് പ്രശ്നമെന്നാണ് പരക്കെയുള്ള ആക്ഷേപം.
Discussion about this post