തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയ നടപടി വിവാദമാകുന്നു. ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പ് തള്ളി ഉഷാ ടൈറ്റസിന് വേണ്ടി മാത്രമാണ് അസാപ്പിനെ കമ്പനിയാക്കിയതെന്നും ആരോപണമുയരുന്നുണ്ട്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും പിണറായി സര്‍ക്കാര്‍ ഇഷ്ടപദവികളിൽ നിയമിക്കുന്നവെന്ന് നിരവധി ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നടപടി.
read also: ഇന്ത്യക്ക് അഭിമാനനേട്ടം; ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സിന്‍ ഫിലിപ്പൈന്‍സിലേക്ക്
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് തൊട്ടു മുന്‍പാണ് ഉഷാ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി നിയമിച്ച് ഉത്തരവിറങ്ങിയത്. സ്കൂളുകളിലും കോളേജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് മാര്‍ഗ നിര്‍ദേശം എന്നിവ ലക്ഷ്യമിട്ട് 2012 ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴില്‍ അസാപ്പ് രൂപീകരിച്ചത്. കെ.എം ഏബ്രഹാം ചീഫ് സെക്രട്ടറിയായിരിക്കെയായിരുന്നു രൂപീകരണം. എഡിബി ഫണ്ടുപയോഗിച്ചായിരുന്നു അസാപ്പ് പ്രവര്‍ത്തനം.
എഡിബി ഫണ്ട് നിലച്ച് പുതുതായി ഫണ്ട് കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്നിരിക്കെയാണ് അസാപ്പിനെ കമ്പനിയാക്കി മാറ്റുന്നത്. അസാപ്പിനെ നിലനിര്‍ത്തി സിഎംഡി നിയമനം നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എതിര്‍ത്തിരുന്നു. എതിര്‍പ്പുകള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ബന്ധ പ്രകാരമാണ് ഉഷ ടൈറ്റസിന് പദവി നല്‍കിയതെന്നാണ് സൂചന. ശമ്പളവും മറ്റും പിന്നീട് നിശ്ചയിച്ച് നല്‍കും.
Discussion about this post