ചെന്നൈ ∙ സംവിധായകൻ ഷങ്കറിനെതിരെ എഗ്‍മൂർ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തന്റെ കഥ കോപ്പിയടിച്ചാണ് ‘യന്തിരൻ’ സിനിമ ചെയ്തതെന്ന് ആരോപിച്ച് എഴുത്തുകാരൻ അരൂർ തമിഴ്നാടൻ നൽകിയ കേസിൽ തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്നാണിത്.
ഈ മാസം 19നു ഹാജരാകാൻ ഷങ്കറിനോടു കോടതി ആവശ്യപ്പെട്ടു. തമിഴ്നാടൻ എഴുതിയ ‘ജിഗുബ’ എന്ന കഥയാണ് യന്തിരൻ സിനിമയ്ക്ക് ആധാരമെന്നാണ് ആരോപണം. 1996 ല്‍ തമിഴ് മാസികയായ ഉദയത്തിൽ അരൂർ എഴുതിയ ജുഗിബ എന്ന കഥയാണ് അനുമതിയില്ലാതെ സിനിമയാക്കിയതെന്നാണ് പരാതി.
2007-ൽ ഇതേ നോവൽ തന്നെ മറ്റൊരു മാസികയിൽ കൂടി പ്രസിദ്ധീകരിച്ചിരുന്നു. ഐപിസി സെക്ഷൻ 420 പ്രകാരം വഞ്ചനാക്കുറ്റത്തിനും മറ്റ് കോപ്പിറൈറ്റ് ചട്ടങ്ങളുടെ ലംഘനത്തിനുമാണ് അരൂർ പരാതി നൽകിയിരിക്കുന്നത്.
Discussion about this post