അങ്ങനെ സച്ചിനെയും മലയാളികൾ സംഘിയാക്കി. രാജ്യത്തിന് വേണ്ടി നിലകൊണ്ട സച്ചിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ തെറിവിളികളും വെല്ലുവിളികളും നടത്തി സായൂജ്യമടയുകയാണ് ഒരു വിഭാഗം. പോസ്റ്റുകളിൽ നിറയെ അക്ഷരത്തെറ്റുകളാണ് എന്നതാണ് ഏറെ രസകരം.
‘സച്ചിനിന്റെ ആരാതകൻ‘ എന്നാണ് ജംഷീർ ജംഷീർ എന്നയാൾ പോസ്റ്റിൽ എഴുതിയിരിക്കുന്നത്. സച്ചിനെ ചാണക സംഘി എന്ന് വിളിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഈ കണ്ട കാലങ്ങളിൽ തന്നെ ‘വിചാറിച്ചിരുന്നു‘ എന്ന് പറഞ്ഞാണ് റാഷിദ് എന്നയാളുടെ പോസ്റ്റ് ആരംഭിക്കുന്നത്. ആരും അത്ര‘ ശ്രദിച്ചില്ല‘, തെറി ‘കേകണ്ട‘ എന്നൊക്കെയാണ് മറ്റൊരാളുടെ പോസ്റ്റ്. അസഭ്യം മറയില്ലാതെ എഴുതി വെച്ചിരിക്കുകയാണ് ഷിഹാബ് റാമി എന്നയാൾ.
ഇത്തരം പോസ്റ്റുകൾക്കെതിരെ ശക്തമായ വിമർശനവും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. രാജ്യത്തിന് വേണ്ടി സംസാരിക്കുന്നവർക്കെതിരായ സൈബർ ആക്രമണത്തിൽ നിന്നും ആരാണ് രാജ്യദ്രോഹി എന്നത് വ്യക്തമാകുകയാണ് എന്നാണ് ഒരാൾ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
എത്രയൊക്കെ മറച്ചു വച്ചാലും ഉള്ളിലെ രാജ്യ വിരുദ്ധത അറിയാതെ പുറത്തുചാടിപ്പോവും. എഴുതുന്നതു മുഴുവൻ അക്ഷരത്തെറ്റും എന്ന തരത്തിലുള്ള കമന്റുകളും ഇത്തരം പോസ്റ്റുകൾക്കെതിരെ വരുന്നുണ്ട്











