കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ബാര്‍ബഡിയന്‍ പോപ്പ് ഗായിക റിഹാനയുടെ കോസ്മറ്റിക് കമ്പനി ഫെന്റിബ്യൂട്ടിയ്‌ക്കെതിരെ പരാതിയുമായി ഇന്ത്യൻ സംഘടന. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി(എല്‍ആര്‍ഒ) എന്ന സംഘടനയാണ് ബാലാവകാശ കമ്മീഷന് മുന്നില്‍ റിഹാനയുടെ ബ്രാന്‍ഡിനെതിരെ പരാതി സമര്‍പ്പിച്ചത്.
സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനായി ഝാര്‍ഖണ്ഡില്‍ നിന്നും മൈക്ക സമ്പാദിക്കുന്നതിന് റിഹാനയുടെ ബ്രാന്‍ഡിന്റെ കൈവശം സപ്ലൈ ചെയ്ന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
ബാലവേലയിലൂടെയാണ് റിഹാനയുടെ കമ്പനി ഝാര്‍ഖണ്ഡില്‍ നിന്നും മൈക്ക ശേഖരിക്കുന്നതെന്നാണ് (കമ്പനി ഉപയോഗിക്കുന്നത് ബ്ലഡ് മൈക്കയാണെന്നാണ്) സംഘടന ദേശീയ ബാലാവകാശ കമ്മീഷന് മുന്നില്‍ പരാതിപ്പെടുന്നത്. അതെ സമയം ഖാലിസ്ഥാൻ തീവ്രവാദികൾ റിഹാനയുടെ ട്വീറ്റിന് 2 .5 മില്യൺ യുഎസ് ഡോളർ കൊടുത്തതായും റിപ്പോർട്ടുകളുണ്ട്.
Discussion about this post