തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കും അനധികൃത സ്ഥിരപ്പെടുത്തലുകള്‍ക്കുമെതിരെ സമരം ശക്തമാക്കി യുവജന സംഘടനകളും റാങ്ക് ഹോള്‍ഡേഴ്‌സും. പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സമരത്തിന് എത്തിയ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് പടിക്കലും സമരം പുരോഗമിക്കുകയാണ്.
പിഎസ്‌സിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം നടക്കുകയാണെന്ന ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉടലെടുത്തു.സര്‍ക്കാര്‍ പിഎസ് സി ലിസ്റ്റില്‍ നിയമനം നടത്തുന്നില്ലെന്നും സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തി.
കെഎസ്ആർടിസി ബസ് രാത്രി മോഷണം പോയി ; രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
മുന്മന്ത്രി വിഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് മുദ്രാവാക്യം വിളി തുടരുന്നതിനിടെ ആദ്യം ഒരു ഉദ്യോഗാര്‍ഥി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചത്. പൊലീസ് ഈ യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗാര്‍ഥിയും ശരീരത്തില്‍ മണ്ണെയൊഴിച്ചു.വിവിധ ജില്ലകളില്‍ നിന്ന് നിരവധി പേര്‍ സമരത്തിന് എത്തി.
തങ്ങള്‍ക്ക് അനുകൂലമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. താത്കാലിക ജീവനക്കാരോട് കാണിക്കുന്ന മനുഷ്യത്വത്തിന്റെ പകുതിയെങ്കിലും തങ്ങളോട് കാണിക്കണം. പലരും റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടു. വളരെ ബുദ്ധിമുട്ടി പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരാണ്. ഇനി ഒരു പരീക്ഷ എഴുതാന്‍ സാധിക്കില്ല. ലഭിച്ച ജോലി നല്‍കണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.
Discussion about this post