കോഴിക്കോട്: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പുതിയ സത്യവാങ്മൂലമൊന്നുമല്ല ഇറക്കേണ്ടത്, പകരം ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. സിപിഎമ്മിന് തെറ്റുപറ്റിയെന്ന് ബോധ്യമായിട്ടുണ്ടെങ്കില്‍ പശ്ചാത്താപ കുറിപ്പിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തെ വിശ്വാസത്തിലെടുത്തേ മുന്നോട്ട് പോവാനാകൂവെന്ന് സിപിഎം സൈദ്ധാന്തികന്‍ കൂടിയായ എം.വി ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എം എ ബേബിയും രംഗത്തെത്തിയത്. പറഞ്ഞ് തീരുന്നതിന് മുന്നെ തിരുത്തി. സി.പി.എം നടത്തുന്നത് ഒളിച്ച് കളിയാണ്. എന്താണ് നിലപാടെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥലജല വിഭ്രാന്തിയാണ് സിപിഎമ്മിനുള്ളത്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതിന്റെ ഭയമാണ് സിപിഎമ്മിനെന്നും എം.ടി രമേശ് കോഴിക്കോട് മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.
Discussion about this post