ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചൂടേറിയ വിഷയമായിരിക്കുന്നത്. രാവിലെ മുതല്‍ രഹ്ന ഫാത്തിമയെത്തേടി ഫോണ്‍കോളുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞാണ് പലരും വിളിക്കുന്നത്. ആദ്യം സംഭവം എന്താണെന്ന് രഹ്നക്കും പിടികിട്ടിയില്ല.
അല്‍പ്പം കഴിഞ്ഞാണ് സംഭവം പിടികിട്ടിയത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച രഹ്ന എന്ന യുവതിയുടെ ഭര്‍ത്താവ് ഇന്ന് മരിച്ചിരുന്നു. ഇതായിരുന്നു രഹ്നയെ ആശ്വസിപ്പിച്ചുള്ള ഫോണ്‍കോളുകളുടെ പിന്നിലുണ്ടായിരുന്ന കാര്യം. ഫേസ്ബുക്ക് പോസ്റ്റില്‍ ഭര്‍ത്താവിന്റെ ചിത്രത്തോടൊപ്പം രഹ്ന തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.ഇയാൾ അങ്ങനെയൊന്നും ചാകൂല, ഇങ്ങനെയായാൽ ഇയാളെ ഞാൻ തന്നെ തല്ലി കൊല്ലേണ്ടി വരും എന്ന് രെഹ്ന തമാശ രൂപേണ പറഞ്ഞിട്ടുണ്ട്.
മകളുടെ സംശയം ശരിയായി: തെക്കുംഭാഗത്ത് ദേവകിയെ കൊന്നത് മകന്‍ രാജേഷും മരുമകളും തന്നെ
ഭാര്യയുടേയും മക്കളുടേയും മരണകാരണം ഭര്‍ത്താവിന്റെ മറ്റൊരു റിലേഷനാണെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങള്‍ മറ്റു ചിലര്‍ക്ക് അവിഹിതം ആയി തോന്നാമെന്നും രഹ്ന ഫാത്തിമ പറയുന്നു. മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും രഹ്ന ഫാത്തിമ പറയുന്നു.
Discussion about this post