മലപ്പുറം; മണൽ കടത്ത് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാല് വർഷങ്ങൾക്ക് ശേഷം പിടിയിൽ. പടിഞ്ഞാറെക്കര കോടാലീെന്റ പുരക്കല്‍ ഹര്‍ഷാദാണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്.
2013 ജനുവരി 30ന് പുലര്‍ച്ച പുറത്തൂര്‍ പടിഞ്ഞാറെക്കരയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനധികൃതമായി മണല്‍ കടത്താനുപയോഗിച്ച വഞ്ചി പിടിച്ചെടുത്ത ലൂഷ്യസ്, മെര്ലിന് എന്നീ പൊലീസുകാരെ പ്രതികളുടെ നേതൃത്വത്തില്‍ കല്ല്, കുപ്പി, ഇരുമ്പ് ബക്കറ്റ് എന്നിവ ഉപയോഗിച്ച് ആക്രമിച്ചുവെന്നതാണ് കേസ്. സംഭവത്തിന് ശേഷം സൗദിയിലേക്ക് കടന്ന പ്രതിയെ പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ഈ കേസിലെ മറ്റ് നാല് പ്രതികളെ 2017 ല് മഞ്ചേരി സെഷന്‍സ് കോടതി അഞ്ചുവര്‍ഷം തടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു.
Discussion about this post