തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും വഴിപാട് ചെലവും തന്ത്രിദക്ഷിണയും കുറയ്ക്കണമെന്ന് ദേവസ്വം വകുപ്പ്. ഇവയൊക്കെ ദുർവ്യയമാണെന്നാണ് ദേവസ്വം വകുപ്പിന്റെ നിരീക്ഷണം. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് പുറത്തിറക്കിയ സർക്കാർ ഉത്തരവിലാണ് ആചാരവിരുദ്ധ പരാമർശം.
ദുർവ്യയങ്ങൾ, പ്രത്യേകിച്ച് ഉത്സവച്ചെലവ്, വഴിപാട് ചെലവ്, തന്ത്രിദക്ഷിണ എന്നിവ പരമാവധി കുറയ്ക്കേണ്ടതാണെന്ന് ക്ഷേത്ര വരുമാനത്തിൽ നിന്നുള്ള ചെലവിനങ്ങൾ നിയന്ത്രിക്കുന്നതിനെപ്പറ്റി സൂചിപ്പിക്കുന്ന ഭാഗത്താണ് പറഞ്ഞിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മലബാർ ദേവസ്വം ബോർഡിലെ കാര്യമാണെങ്കിലും ദേവസ്വം വകുപ്പിന്റെ നിർദേശമായതിനാൽ ഭാവിയിൽ മറ്റു ദേവസ്വം ബോർഡുകളിലും ബാധകമാകാൻ നിയമപരമായി സാദ്ധ്യതയുണ്ട്.
അതേസമയം ക്ഷേത്രസങ്കല്പമനുസരിച്ച് വഴിപാടുകൾ, ഉത്സവങ്ങൾ എന്നിവ ഒഴിവാക്കാനാകാത്ത ആചാരവും തന്ത്രിദക്ഷിണ താന്ത്രികച്ചടങ്ങുകളുടെ ഭാഗവുമാണെന്ന് തന്ത്രി മണ്ഡലവും വിവിധ ഹൈന്ദവ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ഇവയെ ദുർവ്യയമായി കണക്കാക്കാനാവില്ലെന്നും കുറവ് വരുത്താനാവില്ലെന്നും സംഘടനകൾ അഭിപ്രായപ്പെടുന്നു.
Discussion about this post