ലൗ ജിഹാദ് വിവാദത്തിൽ പെട്ട് ശ്രദ്ധ നേടിയ ഹാദിയ എന്ന അഖിലയെ കാണാൻ മാതാപിതാക്കളെത്തി. ഒതുങ്ങലിലെ ഹാദിയയുടെ സ്ഥാപനമായ ഹാദിയ ക്ലിനിക്കിലെത്തിയ പിതാവ് അശോകനും മാതാവ് പൊന്നമ്മയും മകളെ കണ്ട് മടങ്ങി. ഏറെക്കാലത്തിന് ശേഷമാണ് ഏകമകളായ ഹാദിയ എന്ന അഖിലയെ കാണാൻ മാതാപിതാക്കൾക്ക് സാധിച്ചത്.
മെഡിക്കൽ പഠനകാലത്തായിരുന്നു അഖില ഇസ്ലാമിലേക്ക് മതം മാറി ഹാദിയ എന്ന പേര് സ്വീകരിച്ച് ഷെഫിൻ ജഹാനെ വിവാഹം കഴിച്ചത്. തീവ്ര സ്വഭാവമുള്ള സംഘടനകളുമായി ഇയാൾക്കുള്ള ബന്ധം ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. അഖിലയുടെ മതം മാറ്റത്തിന് പിന്നിൽ എസ് ഡി പി ഐയുടെയും സത്യസരണി എന്ന സ്ഥാപനത്ത്നിറ്റെയും പേരുകൾ ഉയർന്ന് കേട്ടിരുന്നു. ലൗ ജിഹാദിന്റെ പ്രത്യക്ഷ ഉദാഹരണമായി ഈ സംഭവം ഏറെക്കാലം ചർച്ച ചെയ്യപ്പെട്ടിരുന്നു.
2016 ജനുവരി 19 നായിരുന്നു അഖിലയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് അശോകന്‍ സമർപ്പിച്ച ഹർജിയോടെയാണ് കേസിൽ നടപടികൾ ആരംഭിച്ചത്.
കേസിലെ അസ്വാഭാവികതകൾ കണക്കിലെടുത്ത ഹൈക്കോടതി 2017 മെയ് 24 ന് അഖിലയുടെ നിക്കാഹ് അസാധുവാക്കി. തുടർന്ന് സുപ്രീം കോടതി വിധിയെ തുടർന്ന് ഇവരുടെ വിവാഹത്തിന് നിയമ സാധുത ലഭിക്കുകയായിരുന്നു.
വിവാഹം അസാധുവാക്കിയ ഹൈക്കോടതി ജഡ്ജിയെ മതം പറഞ്ഞ് തീവ്ര ഇസ്ലാമിക സംഘടനകൾ ആക്രമിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് കോടതി വളപ്പിലും നഗരത്തിലും ഇസ്ലാമിക സംഘടനകൾ അക്രമം അഴിച്ചു വിട്ടത് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു.
ലൗ ജിഹാദ് എന്ന വിഷയം സജീവ ചർച്ചയാക്കാനും അതിനെതിരെ സമൂഹ മനസ്സ് ജാഗരൂകമാകാനും ഈ കേസ് കാരണമായതായി നിരീക്ഷണങ്ങളുണ്ട്. ലൗ ജിഹാദിനിരയായി പിന്നീട് നിരവധി ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ നാടു വിട്ടപ്പോൾ ക്രിസ്തീയ സഭകൾ ഉൾപ്പെടെ ജാഗ്രതാ സന്ദേശവുമായി രംഗത്ത് വരുന്ന സാഹചര്യം ഉണ്ടായിരുന്നു. അന്നൊക്കെയും ഹാദിയ കേസ് സജീവ ചർച്ചയായിരുന്നു.
Discussion about this post